“അച്ഛാ, പുറത്ത് ഒന്നും കാണാൻ പറ്റുന്നില്ലല്ലോ!” വണ്ടി നിർത്തിയതുകൊണ്ട് ഉറക്കത്തിൽ നിന്നും എഴുനേറ്റ അരവിന്ദ് പരിഭ്രമത്തോടെ ചോദിച്ചു.
“പേടിക്കണ്ട. നമ്മക്ക് കുറച്ചു നേരം ഇവിടെ ഇരിക്കാം. ഈ മഞ്ഞ് ഒന്ന് കുറയുമോ എന്ന് നോക്കാം.” രാജീവ് അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
എന്നാൽ ശരണ്യയുടെ കണ്ണുകൾ പുറത്തെ ആ ഇരുട്ടിലായിരുന്നു. മരങ്ങൾക്കിടയിലൂടെ ആരോ ഒരാൾ തങ്ങളെ നിരീക്ഷിക്കുന്നത് പോലെ അവൾക്ക് തോന്നി. വെറുമൊരു തോന്നലല്ല, തീക്ഷ്ണമായ ഏതോ ദൃഷ്ടികൾ തന്റെ ശരീരത്തിലുടനീളം തഴുകിപ്പോകുന്നതായി അവൾക്ക് അനുഭവപ്പെട്ടു. ഭയമാണോ അതോ പേടിയോടൊപ്പം കലർന്ന മറ്റേതോ വികാരമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം അവളുടെ ശ്വാസം വേഗത്തിലായി.
****
ആ ബംഗ്ലാവിനെക്കുറിച്ചുള്ള വർഗീസിന്റെ വാക്കുകൾ രാജീവിന്റെ ഓർമ്മയിൽ തെളിഞ്ഞു: ” നീ തത്കാലം ഇന്ന് രാത്രി അവിടെ നിന്നോ. പിന്നെ, രാത്രി സമയത്ത് പുറത്ത് ഇറങ്ങാൻ നിക്കണ്ട. വാതിൽ അടച്ചിട്ടു ഇരുന്ന മതി. കാരണം, ആ കാട് അത്ര ശരിയല്ല.”
കുറച്ചു നേരമായി മഞ്ഞിനു ചെറിയയൊരു ശമനമുണ്ട് എന്ന് കണ്ട അവൻ പതിയെ വണ്ടി സ്റ്റാർട്ട് ആക്കി വീണ്ടും ഓടിക്കാൻ തുടങ്ങി. ഇടുക്കിയിലെ കൊടും തണുപ്പും ആ ജീപ്പിന്റെ ഉള്ളിലെ വല്ലാത്തൊരു നിശബ്ദതയും ആ അന്തരീക്ഷത്തെ കൂടുതൽ വലിമുറുക്കമുള്ളതാക്കുന്നത് അവന്റെയുള്ളിൽ അനുഭവപ്പെട്ടു.
ഓടികൊണ്ടിരിക്കുമ്പോൾ രാജീവ് ഗിയർ മാറ്റുന്ന ഓരോ തവണയും അവന്റെ കൈകൾ തൊട്ടടുത്തിരുന്ന ശരണ്യയുടെ തുടകളിൽ തട്ടുന്നുണ്ടായിരുന്നു. ടെൻഷൻ കാരണം അവൾ മുറുക്കി ഉടുത്തിരുന്ന സാരിയുടെ പല്ല് തോളിൽ നിന്നും അല്പം വഴുതി മാറി. ആ ചെറിയ വിടവിലൂടെ ദൃശ്യമായ അവളുടെ വെളുത്ത തോളും ബ്ലൗസിനുള്ളിലെ വിയർപ്പുകണങ്ങളും രാജീവിന്റെ ശ്രദ്ധ തിരിച്ചു. സ്വന്തം കുടുംബം വലിയൊരു അപകടത്തിലേക്കാണ് നീങ്ങുന്നതെന്ന ബോധം ഒരു വശത്ത് വേട്ടയാടുമ്പോഴും, ശരണ്യയുടെ ശരീരത്തിന്റെ ചൂടും അവൾ അറിയാതെ സംഭവിക്കുന്ന ആ സംബർകവും അവനിൽ വല്ലാത്തൊരു ഉണർവുണ്ടാക്കി.