എന്നാൽ തുടങ്ങിയ ആദ്യ ഒന്ന് രണ്ടു മാസങ്ങൾക്കൊണ്ട് തന്നെ അവന് ആ സ്ഥാപനം അടച്ചു പൂട്ടേണ്ടി വന്നു.
മുന്നേ ഉള്ള കടങ്ങൾ കുറക്കാം എന്ന ഉദ്ദേശത്തോടെയാണ് സ്ഥാപനം തുറന്നതെങ്കിലും നേർ വിപരീതമായിരുന്നു സംഭവിച്ചത്. ഇപ്പോൾ അവന്റെ കയ്യിൽ അവറാച്ചനിൽ നിന്നും വാങ്ങിയ 15 ലക്ഷത്തിന്റെ ബാക്കി 5 ലക്ഷം മാത്രമേയുള്ളു. ഏകദേശം പത്തു ലക്ഷം അവൻ സ്ഥാപനത്തിന്റെ ചിലവിനായി മുടക്കിയിരുന്നു. കട അടച്ചു പൂട്ടിയെന്ന വിവരം അറിഞ്ഞ അവറാച്ഛൻ രാജീവുമായി വട്ടം ഒടക്കി. തന്റെ പൈസ പലിശ സഹിതം 18 ലക്ഷം തിരികെ മൂന്ന് മാസത്തിനു ഉള്ളിൽ അടച്ചില്ലെങ്കിൽ വീട്ടിൽ കയറി ഞാനും എന്റെ പിള്ളേരും കയറി മെയ്യും എന്നാണ് അവറാച്ഛൻ അവനോട് പറഞ്ഞിരുന്നത്.
മെയ്യും എന്നുകൊണ്ട് അയാൾ ഉദ്ദേശിച്ചത് ഭാര്യയെയും മകളെയും കയറി പണിയും എന്ന് തന്നെയാണ്. കോട്ടയത്തെ അത്യാവശ്യം നല്ല ഗുണ്ട സെറ്റപ്പും, പോലീസ് സപ്പോർട്ടും ഉള്ള കുടുംബമാണ് അവറാച്ചെന്റേത്. അതുകൊണ്ട് തന്നെ അയാളുടെ തോന്നിയവാസം തടുക്കാനായി രാജീവിന് കഴിയില്ല എന്ന് മനസിലാക്കിയത്തികൊണ്ടാണ് അവൻ നേരെ ഒരു വണ്ടി വാടകക്കും എടുത്തുകൊണ്ടു ഇടുക്കിയിലേക്ക് തിരിച്ചത്. ഇതിന്റെ പിന്നിലെ സത്യാവസ്ഥ എന്തെന്ന് രാജീവിനും, ഭാര്യ ശരണ്യക്കും മാത്രമേ അറിയുള്ളു.
ക്രിസ്മസ് വെക്കേഷൻ ആയതുകൊണ്ട് ട്രിപ്പ് പോകാം എന്നും പറഞ്ഞാണ് ഇവർ മക്കളെ കൂടെ കൂട്ടിയത്. എന്നാൽ അവർക്കു അറിയില്ല ഈ യാത്ര ചിലപ്പോൾ അവരുടെ അവസാനത്തെ, അല്ലെങ്കിൽ ഒരിക്കലും ഒരു തിരിച്ചു വരവില്ലാത്ത യാത്രയായിരിക്കും എന്ന്.