അവൾ കുറെ ‘സോറി’ മെസ്സേജുകൾ അവന് അയച്ചു. പക്ഷേ രാഹുൽ അതൊന്നും കണ്ട ഭാവം പോലും കാണിച്ചില്ല.
അവളുടെ മെസ്സേജുകൾക്ക് ഒരു മറുപടി പോലും നൽകാൻ അവൻ തയ്യാറായില്ല.
ഈ സമയം വാതിലിൽ വീണ്ടും മുട്ട് കേട്ടു.
അമ്മ: “മാളൂ… നീ ആരോടാ ഇത്ര ദേഷ്യത്തിൽ സംസാരിക്കുന്നത്? വാതിൽ തുറക്ക് മോളെ.”
കണ്ണ് തുടച്ച് മുഖത്ത് ഒരു കൃത്രിമ ചിരി വരുത്തിക്കൊണ്ട് അവൾ പതുക്കെ വാതിൽ തുറന്നു.
അമ്മ: “എന്താ മാളൂ ഇത്? വാതിലടച്ച് അകത്ത് എന്ത് ചെയ്യുകയാ നീ? ഞാൻ എത്ര നേരമായി വിളിക്കുന്നു. ആരോടോ ദേഷ്യപ്പെടുന്നത് പോലെ തോന്നിയല്ലോ?”
അമ്മയുടെ ചോദ്യം കേട്ട് മാളവിക പതുക്കെ തല താഴ്ത്തി.
മാളവിക: “അത്… രാഹുലായിരുന്നു അമ്മേ. അവൻ ഓഫീസിലെ തിരക്കിനിടയിലാ വിളിച്ചത്. സംസാരിച്ചപ്പോൾ ചെറിയൊരു തർക്കം.
എന്തോ ജോലിത്തിരക്കുണ്ടെന്ന് പറഞ്ഞ് പെട്ടെന്ന് ദേഷ്യപ്പെട്ട് കട്ട് ചെയ്തു. അതാ എനിക്കും സങ്കടം വന്നത്.”
രാഹുൽ ദേഷ്യപ്പെട്ടത് സത്യമായതുകൊണ്ട് അവൾക്ക് അത് പറയാൻ പ്രയാസമില്ലായിരുന്നു, പക്ഷേ വസ്ത്രത്തിന്റെ കാര്യം അവൾ മറച്ചുവെച്ചു.
അമ്മ: “അതിനൊക്കെ എന്തിനാ മോളെ വിഷമിക്കുന്നത്? അവൻ അവിടെ ഒറ്റയ്ക്കല്ലേ, ജോലിഭാരം കാണും.
രാഹുലിന്റെ മറുപടി വരാത്തതിലുള്ള സങ്കടം ഉള്ളിലൊതുക്കി മാളവിക വേഗം കുളിക്കാൻ കയറി. തണുത്ത വെള്ളം തലയിലൂടെ ഒഴിച്ചപ്പോൾ അവളുടെ മനസ്സിന്റെ ചൂട് അല്പം കുറഞ്ഞു. കുളി കഴിഞ്ഞ് ഈറൻ മുടിയോടെ ഒരു സാധാരണ ചുരിദാർ ധരിച്ച് അവൾ താഴേക്ക് ചെന്നു.
അമ്മ മേശപ്പുറത്ത് ചോറും കറികളും വിളമ്പി വെച്ചിട്ടുണ്ടായിരുന്നു.