സുതാര്യമായ തടവറ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

ആ മങ്ങിയ വെളിച്ചത്തിൽ, മരങ്ങൾക്കിടയിൽ പതുങ്ങിനിന്ന വക്കച്ചൻ ആ കാഴ്ച കണ്ട് അമ്പരന്നു പോയി.

​താൻ ദൈവത്തെപ്പോലെ ആരാധിക്കുന്ന, മാന്യതയുടെ പ്രതീകമായ നതാഷാ ഡോക്ടർ!

മറ്റൊരുവന്റെ കൈകളിൽ അമർന്നു നിൽക്കുന്നു.

അവർ പരസ്പരം ആർത്തിയോടെ കെട്ടിപ്പിടിക്കുന്നതും, സാം അവളുടെ കഴുത്തിലും മുഖത്തും ഉമ്മകൾ കൊണ്ട് മൂടുന്നതും അയാൾ മറഞ്ഞുനിന്നു കണ്ടു.

അത് അവളുടെ ഭർത്താവ് മാത്യു ഡോക്ടർ അല്ലെന്ന് വക്കച്ചന് നൂറു ശതമാനം ഉറപ്പായിരുന്നു.

​വക്കച്ചൻ: (മനസ്സിൽ) “ദൈവമേ…

ഡോക്ടർ നതാഷയോ ഇത്? രാത്രി പതിനൊന്നു മണിക്ക് റേഡിയോ സ്റ്റുഡിയോ വിട്ടതാണ്…

ഇത്രയും നേരം ഇവർ എവിടെയായിരുന്നു? ഇതാണോ ഇവരുടെ യഥാർത്ഥ മുഖം?”

​വക്കച്ചന്റെ ഉള്ളിലെ വിശ്വസ്തനായ കാവൽക്കാരൻ ആ നിമിഷം മരിച്ചു.

പകരം ഒരു വേട്ടക്കാരന്റെ ബുദ്ധി അവിടെ ഉണർന്നു.

അയാൾ പതുക്കെ തന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു.

വിറയ്ക്കുന്ന കൈകളോടെ അയാൾ ആ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി. നതാഷ സാമിനെ കെട്ടിപ്പിടിച്ചു നിൽക്കുന്നതും, സാം അവളുടെ സ്കാർഫ് നീക്കി കഴുത്തിൽ ഉമ്മ വെക്കുന്നതുമായ വ്യക്തമായ ദൃശ്യങ്ങൾ ആ സ്ട്രീറ്റ് ലൈറ്റ് വെട്ടത്തിൽ അയാൾ റെക്കോർഡ് ചെയ്തു.

​സാം ബൈക്ക് തിരിച്ചു പറപ്പിച്ചു പോയതും നതാഷ തിടുക്കത്തിൽ തന്റെ കാറിൽ കയറി.

അവൾ ഒരിക്കൽ പോലും ചുറ്റും ശ്രദ്ധിച്ചില്ല.

വക്കച്ചൻ ആ മരനിഴലിൽ ഇരുന്ന് തന്റെ ഫോണിലെ വീഡിയോ ഒന്നുകൂടി നോക്കി. അയാളുടെ മുഖത്ത് ഒരു ക്രൂരമായ ചിരി വിരിഞ്ഞു.

​വക്കച്ചൻ: “അപ്പോൾ ഇതാണ് കാര്യം! മാത്യു ഡോക്ടറെ പറ്റിച്ചു സുഖിക്കുകയാണല്ലേ? ഈ വീഡിയോ എന്റെ കയ്യിലുള്ളടത്തോളം കാലം ഡോക്ടർ എന്റെ വാക്കിന് പുറത്തു പോകില്ല. നിന്റെ ഈ മാന്യതയുടെ മുഖംമൂടി ഞാൻ അഴിക്കും.”

Leave a Reply

Your email address will not be published. Required fields are marked *