അവൾക്ക് അവനോടുള്ള ദേഷ്യവും പരിഭവവും എല്ലാം ആ കെട്ടിപ്പിടുത്തത്തിൽ അലിഞ്ഞു ഇല്ലാതായി.
നതാഷ: “നീ എന്താ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്? ഞാൻ എത്ര പേടിച്ചെന്നറിയാമോ? നീ എന്നെ ചതിച്ചു എന്ന് ഞാൻ കരുതി. എനിക്ക്… എനിക്ക് നിന്നെ കാണാതെ വയ്യ സാം. ഇനി എന്നെ ഇങ്ങനെ തനിച്ചാക്കരുത്… പ്ലീസ്!”
സാം ഒന്നും മിണ്ടിയില്ല. അവൻ തന്റെ ബലിഷ്ഠമായ കൈകൾ കൊണ്ട് അവളുടെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ച് അവളെ തന്നിലേക്ക് ഉയർത്തി.
ആ വിജനമായ വീഥിയിൽ അവരുടെ നിശ്വാസങ്ങൾ മാത്രം ഉയർന്നു കേട്ടു.
നതാഷയുടെ ചുരിദാറിനുള്ളിലെ ചർമ്മം സാമിന്റെ ജാക്കറ്റിലെ തണുപ്പേറ്റപ്പോൾ അവൾ ഒന്ന് കൂടി അവനിലേക്ക് ചുരുണ്ടു.
സാം അവളുടെ കാതോരത്തേക്ക് മുഖം അടുപ്പിച്ചു. അവന്റെ ആ നിഗൂഢമായ ശബ്ദം ആ നിശബ്ദതയിൽ മുഴങ്ങി.
സാം: “ഈ ഏകാന്തതയിൽ നീ എന്റെ സാന്നിധ്യത്തിന് വേണ്ടി എത്രമാത്രം ദാഹിക്കുന്നുണ്ടെന്ന് എനിക്ക് കാണണമായിരുന്നു നതാഷാ.
നിന്റെ ഭർത്താവിന്റെയും നിന്റെ ആ സുതാര്യമായ തടവറയുടെയും അപ്പുറം നിനക്ക് ഞാനേയുള്ളൂ എന്ന് നീ ഇപ്പോൾ തിരിച്ചറിയുന്നുണ്ടല്ലോ…!!”
സാം അവളെ മെല്ലെ അടർത്തി മാറ്റി അവളുടെ മുഖത്തേക്ക് നോക്കി.
അവളുടെ കണ്ണുനീരിൽ സാമിന്റെ പ്രതിബിംബം തിളങ്ങി.
ആ വിജനമായ റോഡിൽ, ആരും കാണാത്ത ആ രാത്രിയിൽ, നതാഷ തന്റെ എല്ലാ നിയന്ത്രണങ്ങളും സാമിനു മുന്നിൽ അഴിച്ചു വെച്ചു…
സാം തന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു.
ആ രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഹിമാലയന്റെ ഗർജ്ജനം ആ ഇടവഴിയിൽ മുഴങ്ങി.