നതാഷയുടെ കൈകൾ സ്റ്റിയറിംഗിൽ വിറയ്ക്കുന്നുണ്ടായിരുന്നു.
ഗ്ലാസിന് പുറത്ത് വീണ്ടും ചാറ്റൽ മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു.
തന്റെ ഫോണിലെ മെസ്സേജ് സാം കണ്ടിട്ടുപോലുമില്ല എന്ന സത്യം അവളുടെ ഉള്ളിൽ ഒരു കഠാര പോലെ തറച്ചു.
”ഞാൻ വെറുമൊരു കളിപ്പാട്ടമായിരുന്നോ സാം?”
അവൾ എങ്ങിക്കരഞ്ഞു.
കണ്ണുനീർ അവളുടെ കാഴ്ചയെ മറച്ചു.
തന്റെ വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ചുവെച്ച പാടുകൾക്ക് പോലും ഇപ്പോൾ അവൾക്ക് വേദന തോന്നി. സാം തന്നെ ചതിച്ചു എന്ന ബോധം അവളെ തകർത്തു കളഞ്ഞിരുന്നു.
പെട്ടെന്ന്, കാറിന്റെ ഹെഡ്‌ലൈറ്റ് വെളിച്ചത്തിൽ ദൂരെയൊരു നിഴൽ തെളിഞ്ഞു.
റോഡരികിലെ ആ പഴയ, തകർന്ന ബസ് ഷെൽട്ടറിന് താഴെ കറുത്ത നിറത്തിലുള്ള ഒരു കൂറ്റൻ ബൈക്ക്.
അതവനാണ്! സാം!
നതാഷയുടെ ഹൃദയം ഒരു നിമിഷം നിലച്ചുപോയി.
അവൾ ആഞ്ഞു ബ്രേക്ക് ചവിട്ടി.
ടയറുകൾ റോഡിൽ ഉരസുന്ന ശബ്ദം ആ നിശബ്ദതയെ കീറിമുറിച്ചു.
കാർ നിന്നതും അവൾ ഒരു ഭ്രാന്തിയെപ്പോലെ ഡോർ തുറന്ന് പുറത്തേക്ക് പാഞ്ഞു.
ആ വിജനമായ റോഡിൽ മറ്റാരും ഉണ്ടായിരുന്നില്ല.
ആകാശത്തെ കറുത്ത മേഘങ്ങളും തണുത്ത കാറ്റും മാത്രം സാക്ഷിയായി.
സാം തന്റെ ഹിമാലയൻ ബൈക്കിൽ ചാരി, പതിവുപോലെ ഒരു വശ്യമായ ഭാവത്തിൽ അവളെ നോക്കി നിന്നു.
നതാഷ: (ശ്വാസം കിട്ടാതെ, കരഞ്ഞു കൊണ്ട്) “സാം…!”
അവൾ ഓടിവന്ന് അവന്റെ നെഞ്ചിലേക്ക് ആഞ്ഞു പതിച്ചു.
അവളുടെ വിറയ്ക്കുന്ന കൈകൾ അവന്റെ കരുത്തുറ്റ കഴുത്തിൽ വരിഞ്ഞു മുറുക്കി.
ആ രാത്രിയിലെ ഏകാന്തതയിൽ അവളുടെ കരച്ചിൽ പ്രതിധ്വനിച്ചു.
സാമിന്റെ പരുക്കൻ ജാക്കറ്റിൽ പറ്റിപ്പിടിച്ച് അവൾ തളർന്നു പോയി.