സുതാര്യമായ തടവറ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

റേഡിയോ ​സ്റ്റുഡിയോയിലെ വലിയ ചില്ലുജാലകത്തിനപ്പുറം ഇരുട്ടുനിറഞ്ഞ നഗരമായിരുന്നു.

നതാഷ തന്റെ കസേരയിൽ ഇരിക്കുമ്പോഴും അവളുടെ കാതുകൾ പുറത്തെ റോഡിലായിരുന്നു.

ഹിമാലയൻ ബൈക്കിന്റെ ആ ഗർജ്ജനം കേൾക്കാൻ അവൾ വല്ലാതെ കൊതിച്ചു.

ആ ശബ്ദം കേൾക്കാതെ അവൾക്ക് ഒരുതരം അസ്വാഭാവികമായ വിറയൽ  അനുഭവപ്പെട്ടു.

അവളുടെ വിരലുകൾ മേശപ്പുറത്ത് അസ്വസ്ഥമായി താളമിട്ടു.

​റേഡിയോയിലെ ഹെഡ്‌സെറ്റിലൂടെ കേൾക്കുന്ന സംഗീതത്തേക്കാൾ അവളുടെ ശ്രദ്ധ ജനലിന് താഴെ പാർക്കിംഗ് ഏരിയയിൽ എവിടെയെങ്കിലും ആ കറുത്ത നിഴൽ തെളിയുന്നുണ്ടോ എന്നതിലായിരുന്നു.

സാം എന്താണ് വരാത്തത്?!!
അവൻ തന്നെ ഒഴിവാക്കുകയാണോ?!!

അതോ മാത്യുവിനെപ്പറ്റി അവൻ എന്തെങ്കിലും അറിഞ്ഞോ?

​അപ്പോഴാണ് ഒരു ഫോൺ കോൾ വരുന്നത്. സാധാരണ നിസ്സാരമായി കൈകാര്യം ചെയ്യാറുള്ള പേഷ്യന്റുകളുടെ സങ്കടങ്ങൾ ഇന്ന് അവൾക്ക് ഒരു വലിയ ഭാരമായി തോന്നി.

​വിളിച്ചയാൾ: “ഡോക്ടർ… എന്റെ പ്രണയത്തെക്കുറിച്ച് എനിക്ക് വലിയ ആശങ്കയുണ്ട്. അയാൾ എന്നെ വഞ്ചിക്കുമോ എന്ന് എനിക്ക് പേടിയാണ്…!!!”

​നതാഷയുടെ മനസ്സ് എവിടെയോ ആയിരുന്നു.

അവൾക്ക് കോൺസെൻട്രേഷൻ കിട്ടുന്നില്ല.

അവൾ പതർച്ചയോടെ മറുപടി പറഞ്ഞു: “അത്… പ്രണയം അങ്ങനെയാണ്. നിങ്ങൾ… നിങ്ങൾ കുറച്ചു കൂടി കാത്തിരിക്കണം.!!”

​അവളുടെ ശബ്ദത്തിലെ വിറയലും ടെൻഷനും കേൾക്കുന്നവർക്ക് വ്യക്തമായിരുന്നു.

ആശ്വാസം തേടി വിളിച്ചവർക്ക് കൃത്യമായ മറുപടി നൽകാൻ കഴിയാതെ നതാഷ വല്ലാതെ വിയർത്തു.

ഇടയ്ക്കിടെ അവൾ തന്റെ ഫോൺ എടുത്തു നോക്കി.

Leave a Reply

Your email address will not be published. Required fields are marked *