എത്തിയിരുന്നു….
അന്ന് ആറു മാസം മുന്നത്തെ മഴ ചാറി വീഴുന്ന രാത്രി.
നതാഷ അകത്ത് തന്റെ റേഡിയോ ഷോയുടെ തിരക്കിലാണ്.
സ്റ്റേഷന്റെ പുറത്തെ ഗേറ്റിനടുത്ത് തന്റെ ഹിമാലയൻ ബൈക്ക് ഒതുക്കി നിർത്തി സാം ഒരു റെയിൻ കോട്ട് ഇട്ട് മുഖം പരസ്യമാക്കാതെ പതുക്കെ സെക്യൂരിറ്റി ക്യാബിന് അടുത്തേക്ക് നടന്നു.
കാവൽക്കാരനായ വക്കച്ചൻ അവിടെ റേഡിയോയിലെ നതാഷയുടെ ശബ്ദം കേട്ട് കണ്ണടച്ചിരിക്കുകയായിരുന്നു.
സാം ഒരു സിഗരറ്റ് കൊളുത്തി അയാൾക്ക് നേരെ നീട്ടി. ഒരു കൂട്ടുകാരനെപ്പോലെ സാം അയാൾക്കരികിൽ ഇരുന്നു.
പതിയെ അയാളെ പറ്റിയും അയാളുടെ ജോലിയെ കുറിച്ചുമൊക്കെ സാം മനസ്സിലാക്കി…സാം പതിയെ വന്ന കാര്യത്തിലേക്ക് കടന്നു….
സാം: “ഈ ശബ്ദത്തിന് നല്ല രസമാണല്ലോ… ഇതിന്റെ ഉടമസ്ഥയെ നേരിൽ കണ്ടാൽ എങ്ങനെയുണ്ടാകും?”
ആ ശക്തമായ മഴയത്തു ആ അൻപതു കഴിഞ്ഞ വക്കച്ചൻ ആ സിഗരറ്റ് വാങ്ങി ആർത്തിയോടെ പുകച്ചു വിട്ടു. നതാഷയുടെ ശബ്ദം കേട്ട് അയാൾ ഒരു പ്രത്യേക ലഹരിയിലായിരുന്നു.
വക്കച്ചൻ: (ഒരു കള്ളച്ചിരിയോടെ സാമിന്റെ അടുത്തേക്ക് നീങ്ങിയിരുന്ന്)
“അയ്യോ സാറേ…!!!
അത് നേരിൽ കണ്ടാൽ പിന്നെ സാറിന് വട്ടാകും.
ഈ ശബ്ദം വെറും സാമ്പിൾ മാത്രമാ.!!!!!
രാത്രി ഡ്യൂട്ടിയിൽ ഞാൻ എന്നും അവളെ കാണുന്നതാ. ആ കാറിൽ നിന്ന് ഇറങ്ങി വരുമ്പോൾ ഉണ്ടല്ലോ… ആഹാ! ഒരു ആനച്ചന്തം തന്നെയാ അവൾക്ക്.!!!!!”