ഫാത്തിമ നന്ദിയോടെ അവനെ നോക്കി.. പിന്നെ നിലത്ത് നിന്ന് എണീറ്റു..
“ ഇവൻ എത്ര മണിക്കാ ഇവിടെ വന്നത്…”..
നിഴലടിച്ച് കാണുന്ന നൈറ്റിയിൽ ഫാത്തിമാന്റെ തുടുത്ത ദേഹത്തേക്ക് ആർത്തിയോടെ നോക്കി ജമാൽ ചോദിച്ചു..ആ നോട്ടം ഫാത്തിമ കണ്ടെങ്കിലും കണ്ടില്ലെന്ന് നടിക്കാനേ അവൾക്കായുള്ളൂ..
“ ഒരു… പതിനൊന്ന് മണി ആയപ്പം… “..
കള്ളപ്പന്നി…രണ്ട് മണിക്കൂറായി ഇവിടെ വന്നിട്ട്…
“ശരി… ഞാനിവനെ കൊണ്ടുപോകാം… ഇവന്റെ ഓട്ടോയിലാണോ ഇവൻ വന്നത്… ?”..
“ അല്ല… അത്… അപ്പുറത്ത് ഗ്രൗണ്ടിൽ നിർത്തിയിട്ടിരിക്കുകയാ…”..
“ എന്നാ ഇത്ത കാറിന്റെ ചാവിയെടുക്ക്… ഇതിപ്പത്തന്നെ തീരുമാനമാക്കാം… “..
“ ഇവനെ… എന്താ ചെയ്യുന്നത്…?”..
“അതൊന്നും ഇത്ത അറിയണ്ട… ഇവനിന്ന് രാത്രി ഇവിടെ വന്നിട്ടില്ല… ഇത്ത ഇവനെ കണ്ടിട്ടുമില്ല…ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം… ഇവന്റെ സാധനങ്ങളെന്തേലുമുണ്ടെങ്കിൽ ഇങ്ങെടുക്ക്… “..
ഫാത്തിമ വേഗം മേശപ്പുറത്ത് നിന്ന് അഭിലാഷിന്റെ മൊബൈലും, പഴ്സും, ഓട്ടോയുടെ ചാവിയുമെടുത്ത് കൊടുത്തു..
“ ഇത്ത ചെന്ന് കാറിന്റെ ബാക്ക് ഡോർ തുറന്നിട്… പുറത്തെ ലൈറ്റിടണ്ട…“..
ഫാത്തിമ പുറത്തേക്ക് പാഞ്ഞു.. ജമാൽ, അഭിലാഷിനെ കോരിയെടുത്ത് തോളിലിട്ട് പുറത്തേക്ക് നടന്നു.. ഫാത്തിമ കാറിന്റെ ബാക് ഡോറ് തുറന്ന് പിടിച്ച് നിന്നു.. ജമാൽ അവനെ പിൻസീറ്റിലേക്ക് കിടത്തി..
“നിക്ക്… ഞാനിപ്പം വരാം…”..
ഫാത്തിമ അകത്തേക്ക് തന്നെ ഓടി.. തിരിച്ച് വന്നത് അഭിലാഷിന്റെ ഷർട്ടും, ബനിയനും, ഷെഡിയുമായിട്ടാണ്.. അതവൾ പിൻസീറ്റിലേക്കിട്ടു..