ഇരിപ്പുണ്ടാകും അവന്മാരുടെ ഒരു നോട്ടമുണ്ട്. തുണി ഉരിയുന്നതുപോലെ തോന്നും. വായനോക്കികൾ.
വഴിമദ്ധ്യേയുള്ള കഴുകൻ കണ്ണുകൾ തൻ മേനിയിലെ ഉയർച്ച താഴ്ച്ചകളെ തഴികിക്കൊണ്ടാണ് കടന്നു പോകുന്നതെങ്കിലും അവളത് ശ്രദ്ധിക്കാൻ പോയില്ല.
– മഴ പെയ്യുമോ എന്ന വേവലാതിയിലായിരുന്നു അവൾ നടന്നത്.
ചായക്കടയുടെ മുന്നിലെത്തിയപ്പോൾ ചില പതിവു മുഖങ്ങൾ ഇന്നും തന്നെ നോക്കി വെള്ളമിറക്കിക്കൊണ്ട് നിൽക്കുന്നത് അവൾ കണ്ടു. ഇവന്മാരെല്ലാം തന്നെ കാണാൻ വേണ്ടി മാത്രമാണോ വന്ന് നിൽക്കുന്നത്.
ഒരു കിളവൻറ ആക്രാന്തം പിടിച്ച നോട്ടം തൻറ ഇളകിയാടുന്ന ചന്തിയിൽ തന്നെ തറഞ്ഞു നിൽക്കുന്നത് കണ്ട് അവൾക്ക് ചിരി വന്നുപോയി. “മൂക്കിൻ തുളപോലും ബാക്കിവെക്കില്ല’ എന്ന മട്ടിലാണ് ചില പൊടിപ്പിള്ളരുടെ നോട്ടം!, കണ്ടാൽ തന്റെ മക്കളുടെ അത്രപോലും വരില്ല.
അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. തന്നെ കണ്ടാൽ പതിനെട്ടു കഴിഞ്ഞ രണ്ട് ആൺമക്കളുടെ അമ്മയാണെന്ന് ആരെങ്കിലും പറയുമോ?. സ്കൂളിൽ പുതുതായി ജോയിൻ ചെയ്ത ചന്ദ്രൻമാഷ് ഇന്നലെ ചോദിച്ചത് “വിവാഹിതയാണോ’ എന്നാണ്. ചിലപ്പോൾ അയാൾ തന്നെ വളയ്ക്കാൻ ശ്രമിച്ചതാകും. കുറേപേർ ശ്രമിച്ചിട്ടുണ്ട്, പക്ഷേ ആർക്കും ഇതുവരെ പിടികൊടുത്തിട്ടില്ല.
താനിതെല്ലാം കാത്ത് സൂക്ഷിച്ച് കൊണ്ടുനടക്കുന്നു. ഇതെല്ലാം അനുഭവിക്കേണ്ടവൻ എവിടെ..?
പ്രണയിച്ചു നടക്കുമ്പോൾ എന്തായിരുന്നു. ! “കൂടെ നടക്കണം കയ്യും പിടിച്ച്, കൂടെ കിടക്കണം കെട്ടിപ്പിടിച്ച്’ എന്നെല്ലാം പറഞ്ഞ് കൊതിപ്പിച്ചിട്ട്, കല്യാണം കഴിഞ്ഞതും രണ്ടു കൊച്ചുങ്ങളെ ഒരുമിച്ചുണ്ടാക്കിത്തന്ന് ഗൾഫിലേക്ക് പറന്നു.
രണ്ട് കൊല്ലം കൂടുമ്പോഴാണ് വിജയേട്ടൻ ലീവിനു വരുന്നത്.