ആ കാഴ്ച രാജീവിനെ വല്ലാതെ മുറിവേൽപ്പിച്ചു. തന്റെ ഭാര്യയായിരുന്നവൾ, തന്റെ മുന്നിൽ വെച്ച് മറ്റൊരുത്തന്റെ കൂടെ, അതും ഒരു പയ്യന്റെ കൂടെ പോകുന്നത് കാണുമ്പോൾ ഉണ്ടാകുന്ന അപമാനം അയാൾക്ക് താങ്ങാനായില്ല.
രാജീവ് വക്കീലിനോട് ചോദിച്ചു: “സർ… എനിക്ക് അവളെ വെറുതെ വിടാൻ ഉദ്ദേശ്യമില്ല. അവളെ എങ്ങനെയെങ്കിലും കുടുക്കണം.”
വക്കീൽ: “എന്താ രാജീവ് ഉദ്ദേശിക്കുന്നത്?”
രാജീവ്: “അവളുടെ കൂടെ പോയ ആ ചെക്കൻ… ജിത്തു. അവൻ എന്റെ മകളുടെ ക്ലാസ്സ്‌മേറ്റ് ആണ്. സ്കൂളിൽ പഠിക്കുന്ന കുട്ടിയാ. പ്രായപൂർത്തി ആകാത്ത ഒരു കുട്ടിയെ വശീകരിച്ച് കിടപ്പറ പങ്കിട്ടതിന് അവൾക്കെതിരെ പോക്സോ കേസൊ, അല്ലെങ്കിൽ ചൈൽഡ് അബ്യൂസ് കേസൊ കൊടുക്കാൻ പറ്റില്ലേ? അവളെ അകത്താക്കണം.”
വക്കീൽ ഒന്ന് ചിരിച്ചു. അയാൾ ഫയലുകൾക്കിടയിൽ നിന്നും ഒരു പേപ്പർ എടുത്തു.
വക്കീൽ: “രാജീവ്… ആ പയ്യന്റെ പേര് ജിത്തു എന്നല്ലേ. ഞാൻ അത് നേരത്തെ അന്വേഷിച്ചിരുന്നു. അവൻ പ്ലസ് ടു വിൽ പഠിക്കുകയാണെങ്കിലും, സാങ്കേതികമായി അവന് 18 വയസ്സ് കഴിഞ്ഞു.
അവന്റെ ഡേറ്റ് ഓഫ് ബർത്ത് പ്രകാരം അവൻ മേജർ ആണ്. അതുകൊണ്ട് നിരുപമയ്ക്കെതിരെ അങ്ങനെയൊരു കേസ് നിലനിൽക്കില്ല. അവർ തമ്മിലുള്ളത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിട്ടേ കോടതി കാണൂ.”
അത് കേട്ട രാജീവ് തകർന്നുപോയി. അവസാനത്തെ പിടിവള്ളിയും കൈവിട്ടുപോയ നിരാശയിൽ അയാൾ കസേരയിലേക്ക് ചാഞ്ഞു. തന്റെ പ്രതികാരം നടക്കില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു.
————————-
അതേസമയം, വക്കീൽ ഓഫീസിൽ നിന്നും ഇറങ്ങിയ ജിത്തുവും നിരുപമയും നേരെ പോയത് നഗരപ്രാന്തത്തിലുള്ള ഒരു ചെറിയ വീട് കാണാനായിരുന്നു. ജിത്തു നേരത്തെ തന്നെ ഒരു ബ്രോക്കർ വഴി അത് കണ്ടുവെച്ചിരുന്നു.