പിള്ളക്ക് പ്രത്യേകിച്ചൊന്നും നോക്കാനില്ലായിരുന്നു.. അയാൾ ഒറ്റ വീഴ്ച, മഹിയുടെ കാലിലേക്ക്.. കരഞ്ഞു കൊണ്ടയാൾ തന്റെ ഇപ്പോഴത്തെ സാഹചര്യം വിശദീകരിച്ചു.. ഇവിടെ നിൽക്കാൻ പേടിച്ചിട്ടാണ് താൻ അങ്ങോട്ട് വരാൻ സമ്മിച്ചത് എന്നൊക്കെ പിളള കരച്ചിലോടെ പറഞ്ഞു..
മഹി, അയാളെ നിലത്ത് നിന്ന് പൊക്കിയെടുത്തു..
“ അതൊക്കെ തന്റെ കാര്യം… ഒരുപാട് ചെയ്ത് കൂട്ടിയതല്ലേ… അനുഭവിച്ചോ..”..
“ അങ്ങിനെ പറയരുത് മഹിമോനേ… പിള്ളച്ചേട്ടന് പോകാൻ മറ്റൊരിടമില്ലെടാ… ഞാനവിടെ നിന്നോളാം… ഒരു കാവൽപട്ടിയായിട്ട് നിന്നോളാം…”..
തേങ്ങിക്കൊണ്ട് പിളള പറഞ്ഞു..
ഒരു പുരുഷന്റെ കരച്ചിൽ കണ്ട് മഹിക്ക് മനസലിവ് തോന്നി..
“ഞങ്ങൾക്കിപ്പോ കാവലിന് ആരും വേണ്ട പിള്ളച്ചേട്ടാ… ആര് വന്നാലും നേരിടാൻ ഞാനൊറ്റക്ക് മതി… “..
“ പോര മോനേ… രണ്ട് പെൺകുട്ടികളാ അവിടെയുള്ളത്… അവരുടെ സുരക്ഷ നമുക്ക് നോക്കണ്ടേ… അഛന് ഇനിയും ശത്രുക്കൾ ധാരാളമുണ്ട്… “..
പിള്ളക്ക് എങ്ങിനെയെങ്കിലും അവിടെ കേറിപ്പറ്റണമായിരുന്നു..
“ അത് തന്നെയാ എന്റെയും പേടി… താനെത്ര പെണ്ണുങ്ങളെ മാനഭംഗപ്പെടുത്തിയിട്ടുണ്ടെടോ… ?.
ആ തന്നെത്തന്നെ ഞാനെന്റെ പെങ്ങൻമാർക്ക് കാവല് നിർത്തണമല്ലേ… നടന്ന് തന്നെ… എന്ത് വിശ്വസിച്ച് നിന്നെ വീട്ടീ കേറ്റും… ?”..
അത് കേട്ട് പരമുപ്പിള്ള ഇളിഞ്ഞൊരു ചിരിചിരിച്ചു..
“ അത് മഹിമോൻ പേടിക്കണ്ട… “..