വാതിലിൽ മുട്ട് കേട്ട് പിള്ള ശ്വാസമടക്കി നിന്നു.. നാട്ടുകാർ വീട് വളഞ്ഞെന്നാണ് പിള്ളക്ക് തോന്നിയത്..
“ പിള്ളച്ചേട്ടാ… ഇത് ഞാനാ… മഹി…”..
പുറത്ത് നിന്ന് ശബ്ദം കേട്ട് പിള്ളയൊന്ന് പകച്ചു.. മഹി..ആശാന്റെ മോൻ.. ഇത് തല്ലാൻ തന്നെ… താൻ വീട്ടിൽ കാവലിന് ചെല്ലുന്ന വിവരം അവനറിഞ്ഞിരിക്കുന്നു..അല്ലെങ്കിലേ തന്നോട് പകയാണവന്..
“ പിള്ളച്ചേട്ടാ… വാതില് തുറക്ക്… എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്… “..
പുറത്ത് നിന്ന് മഹി വിളിച്ച് പറഞ്ഞു.
ഹും..എനിക്കറിയാടാ നിന്റെ കാര്യം.. എന്നെ അടിച്ച് ചുരുട്ടാനല്ലേ… പക്ഷേ, മഹിയുടെ ശബ്ദം വളരെ സൗമ്യമായാണ് പിള്ളക്ക് തോന്നിയത്..എന്തായാലും അവനൊറ്റക്കല്ലേ ഉള്ളൂ.. നാട്ടുകാരുടെ മൊത്തം അടിയും വാങ്ങിക്കൂട്ടുന്നതിലും ഭേദം ഇവന്റെ അടി കൊള്ളുന്നതാണ്..ആശാനെപ്പോലെ നല്ല തണ്ടും തടിയുമുള്ള ഒരു കരുത്തനാണ് മഹിയും.. ഒറ്റയടിക്ക് താൻ തൂറിപ്പോകും..എന്നാലും വേണ്ടില്ല…
പിള്ള വിറച്ച് കൊണ്ടെണീറ്റ് വന്ന് വാതിൽ തുറന്നു.. കാത്തിരുന്ന മഹി അകത്തേക്ക് ഇടിച്ച് കയറി വാതിലടച്ചു.. പിള്ള പൂക്കുല പോലെ നിന്ന് വിറച്ചു.. തന്റെ അന്ത്യം സമാഗതമായെന്ന് പിളള കണക്ക് കൂട്ടി..
“താനെന്താ എന്റെ വീട്ടിൽ കാവൽപട്ടിയായി നിൽക്കാൻ പോവുന്നെന്ന് കേട്ടു… ഒരു കാര്യം ഞാൻ പറഞ്ഞേക്കാം… എൻഛനെ നീയൊക്കെക്കൂടി കൊണ്ട് നടന്ന് കൊല്ലിച്ചു… ഇനി നീയാവീട്ടിൽ കാല് കുത്തിയാ… പിള്ളേ, നിന്നെ വടിച്ചെടുക്കേണ്ടിവരും… കേട്ടോടാ മൈരേ… ഒരു ഗുണ്ട വന്നിരിക്കുന്നു…”..