നിങ്ങളറിയാതെ ഒന്നും തന്നിട്ടൊന്നുമില്ല ഇനി അതിന്റെ പേരിൽ മോളും ഉപ്പയും കൂടെ എന്റെ മോന്റെ നേർക്കു വരേണ്ട.
അവനെനിക്കായി നാല് പർദ്ദ കൊണ്ട് തന്നത് നീ കണ്ടതല്ലേ മോളെ.
ഹ്മ്മ് അത് ഞാൻ കണ്ടതാ.
അതിനിയും അലമാരയിൽ വെച്ചോണ്ടിരിക്കുകയാണോ.
പിന്നെ അല്ലാതെ നിങ്ങളെപ്പോലെ ഞാൻ എപ്പോഴും പുറത്തൊന്നും പോകാറില്ലല്ലോ. വീട്ടിലാണെങ്കിൽ അതിടാറുമില്ല.
ഉമ്മയുടെ സംസാരം കേട്ട് ഉപ്പയും സലീനയുടെ ഉപ്പയും ചെറുതായി പുഞ്ചിരിച്ചോണ്ടിരുന്നു.
അപ്പോയെക്കും സലീനയുടെ ഫോണിലേക്കു ഷമിയുടെ കാൾ വന്നതും.
എന്താ ഷമി.
താത്ത പൊന്നോ.
ഹ്മ്മ് പോരാൻ നിക്കുവാ.
ഒന്ന് വേഗം വരണേ.
എന്താ ഷമി.
ചെക്കൻ ഇവിടെ കിടന്നു കരയുവാ താത്താ.
അതെന്തേ.
എന്താ എന്നറിയില്ല ഉമ്മച്ചിയെവിടെ എന്ന് ചോദിച്ചോണ്ട് കരയുവാ.
ഹ്മ്മ് ഞങ്ങളിപ്പോ എത്തും ഷമി.
സൈനു വാ നമുക്കു പോകാം.
എന്തെ.
മോൻ അവിടെ കരഞ്ഞോരിണ്ടിരിക്കുവാന്ന്.
അതെന്തു പറ്റി മോളെ.
അത് ഉമ്മയെയും എന്നെയും കാണാതൊണ്ടായിരിക്കും ഒന്നെങ്കിൽ ഉമ്മയോ ഞാനോ കൂടെ ഉണ്ടാകാറുഉള്ളതല്ലേ അതാ.
ഹ്മ്മ് എന്നാ വാ മോനെ പോകാം എന്ന് പറഞ്ഞോണ്ട് ഞങ്ങൾ അവിടെ നിന്നിറങ്ങിയതും വേഗം ചെല്ല് അല്ലേൽ അവനെ അറിയാല്ലോ എന്ന് പറഞ്ഞോണ്ട് ഉപ്പ ഞങ്ങളെ വേഗംപറഞ്ഞു വിട്ടു.
ഞങ്ങൾ പൊന്നതും സലീനയുടെ ഉപ്പ.
അതെന്തേ അവൻ അത്ര വലിയ പോക്കിരിയാണോ.
അങ്ങിനെ ഒന്നുമില്ല അവന് എപ്പോഴും സലീനയോ അല്ലെങ്കിൽ സൈനുവിന്റെ ഉമ്മയോ കൂടെവേണം. അല്ലെങ്കിൽ അവനെന്തോ സങ്കടം ഉള്ള പോലെയാ.
എന്റെ കൂടെ കൂടിയാലും കുറച്ചു നേരം ആകുമ്പോയേക്കും അവൻ അവളുടെ മടിയിൽ ഉണ്ടാകും.