അയാളുടെയാ വാക്കുകളിൽ എന്തു പറയണമെന്നറിയാതെ അവൾ മൗനിയായി. ശെരിക്കും പറഞ്ഞാ സങ്കടം വന്നു. അല്പനേരത്തെ മൗനത്തിനു ശേഷം തുടർന്നു.
“എനിക്ക് അങ്ങനെ പറയാൻ കഴിയുമെന്ന് തോന്നുന്നില്ല.”
“അപ്പോ ഇതുവരെയും നീ ഒന്നും പറഞ്ഞിട്ടില്ലേ..?”
“മ്മ്..”
“എന്ത്..?”
അവളൊന്നും മിണ്ടിയില്ല.
“എടി..”
“തൊടാറൊക്കെ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്.”
“ഐവ..! അപ്പോ എന്ത് പറഞ്ഞു..?”
“എനിക്ക്.. എനിക്ക് അറിയില്ല..ഞാൻ ചെയ്യുന്നതൊക്കെ തെറ്റാണ്..”
അത് പറയുമ്പോൾ അവൾടെ സ്വരമിടറിയിരുന്നു.
“എന്താടി..? ങ്ങേ..? അവന്റെ പിടിപ്പുകേടിനു ഇനിയും നീ സങ്കടപ്പെട്ടിട്ട് കാര്യമില്ല. മനസ്സിലായോ.?”
മൂളണമെന്ന് തോന്നിയെങ്കിലും അവളുടെ വായിൽ നിന്ന് ശബ്ദം പുറത്തു വന്നില്ല.
“നീ ഒരു കാര്യം ചെയ്യ്.. ഞാൻ വരുന്നുണ്ടെന്ന് നീ അവനെ അറിയിക്ക്.. അത് തന്നെ ധാരാളം.. ഞാൻ ഫോൺ വെക്കുവാ..”
കോൾ കട്ടായപ്പോൾ ഒരു നിസ്സഹായ നിർവികാരതയോടെ അവൾ ചെവിട്ടിൽ നിന്നും ഫോണെടുത്തു. മുഖം കഴുകി തുടച്ച് റൂമിലേക്ക് വരുമ്പോൾ പ്രസാദ് അവിടെ പണിപ്പെട്ട് ബെഡിലേക്ക് ഇരിക്കാൻ ശ്രമിക്കുകയായിരുന്നു. വെപ്രാളവും സങ്കടവും മറക്കാൻ ശ്രമിക്കുന്ന ഭാവത്തോടെയുള്ള അവന്റെ മുഖം കാണുമ്പോൾ ഫോൺ സംഭാഷണങ്ങൾ ഏട്ടൻ കേട്ടിട്ടുണ്ടോ എന്ന ടെൻഷനായി അവൾക്ക്.
“മാധവേട്ടനാണോ വിളിച്ചേ..?”
കൂടെ അവന്റെ സൗമ്യയായ ചോദ്യം കേൾക്കുമ്പോൾ മനസ്സ് തകർന്നു പോയി.
“അ..അതെ..”
അവൾ അവന്റെ അരികിലേക്ക് ചെന്നു.
“എന്തു പറഞ്ഞു..?”
“ഇന്ന് വരുമെന്ന്..”
“മ്മ്..”
അവളവന്റെ മുന്നിൽ മുട്ടുകൾ കുത്തി മടിയിൽ കൈകൾ വച്ചിരുന്നു. പ്രസാദിന്റെ സങ്കട ഭാവം മനസിലായ നിമിഷം വിടർന്ന കണ്ണുകൾ ഈറനാൽ നനഞ്ഞിട്ടുണ്ട്.