പ്രസാദിന്റെ അവസ്ഥ അവൾക്ക് മനസ്സിലാവുന്നുണ്ട്. ഭർത്താവിന് മുന്നിൽ ഉത്തമയായ പത്നി ധർമം കാണിക്കുന്നതിനു വേണ്ടിയുള്ള കൂരമ്പുകളാണ് അവൾ അവന് നേരെ തൊടുത്തത്. കാരണം ഇവിടം വിട്ട് ഇനിയെങ്ങോട്ടും പോകുന്നില്ലെന്ന് മനസ്സ് മുൻപേ ഉറപ്പിച്ചതാണ്.
“ഏട്ടാ…”
“എന്താ ചെയ്യണ്ടേ അച്ചൂ..?”
“ഏട്ടനെ കൊണ്ട് ഞാൻ തോറ്റു.”
.“…അശ്വതീ….”
മാധവന്റെ വിളി ഉയർന്നു.
“ഞാൻ നോക്കിയിട്ട് വരാം..മോനെ ശ്രദ്ധിക്കണേ..”
അതും പറഞ്ഞ് അവളെഴുന്നേറ്റു. പ്രസാദിനെ വീണ്ടുമൊന്ന് നോക്കി പുറത്തേക്ക് നടന്നു.
പ്രസാദിന്റെ മനസ്സ് വീണ്ടും കലുഷിതമായി. അയാളുടെ കയ്യിൽ നിന്ന് ഇനി അവളെ മോചിപ്പിക്കുന്നത് അസാധ്യമാണെന്ന് അടിവരയിട്ടത് പോലെ.
സിംഹത്തിന്റെ മുന്നിൽ പെട്ട പേടമാനുകൾ..!
മാധവൻ പറഞ്ഞതൊക്കെ വീണ്ടും മനസ്സിൽ വന്ന് നിറഞ്ഞു. അതിൽ ഒളിഞ്ഞു നിൽക്കുന്ന അർത്ഥം അശ്വതിയെ അയാൾ നേടുമെന്ന് തന്നെയാണ്. പക്ഷെ അവളോ.. അവളുടെ മനസ്സിൽ അയാളെ അംഗീകരിച്ചു തുടങ്ങുമോ..?
അവന്റെ ചിന്ത അതിലേക്ക് മാത്രമായി.. മാധവന്റെ മുറിയുടെ വാതിലടയുന്ന ശബ്ദം ഈ ജന്മത്തിൽ കേൾക്കാൻ ഇഷ്ടപെടാത്ത ശബ്ദമായി മാറി.
അരക്കെട്ടിൽ പിടിച്ചു ചേർത്തു നിർത്തിയ അശ്വതിയുടെ മുഖം താടിയിൽ പിടിച്ച് ഉയർത്തുകയാണ് മാധവൻ.
“ഞാൻ പറഞ്ഞത് എങ്ങനെയുണ്ട്..?”
“കുറച്ച് കൂടിപ്പോയി..”
അവൾ കെറുവിച്ചു.
“അതൊന്നും സാരമില്ല..നീയാ തുണികളുടെ കവർ തുറക്ക്.”
അതും പറഞ്ഞ് മാധവൻ ബെഡിലേക്ക് നീങ്ങിയപ്പോൾ ചെറിയ ചമ്മലോടെ അവൾ മേശപ്പുറത്തെ കവറുകൾ എടുത്തു.
“ആ ചുവന്ന കവറുകൾ മൊത്തം നിന്റേതാ.. മറ്റേത് രണ്ടും അവർക്കുള്ളത്.”