അപ്പുറത്ത് രാജേന്ദ്രനാണെന്ന് ഗൗരിക്ക് മനസിലായി..
“ഇല്ല… ഇപ്പോ കുഴപ്പമൊന്നുമില്ല… ഉറങ്ങുകയാ…”..
“ ഞാൻ വെറുതേ ചോദിച്ചതാ… ഇല്ല… ഉച്ചക്ക് അവര് കൊണ്ടുവന്നിരുന്നു… രാത്രി എന്താ വേണ്ടതെന്ന് വിളിച്ച് പറയാൻ പറഞ്ഞിട്ടുണ്ട്… ശരിയേട്ടാ…”..
രേഷ്മ ഫോൺ വെച്ചു..
“ ചേച്ചീ… നമുക്ക് രാത്രി കഴിക്കാനുള്ളത് വിളിച്ച് പറയണം… ചേച്ചിക്കെന്താ വേണ്ടത്…?”..
രേഷ്മ., ഗൗരിയോട് ചോദിച്ചു..
“എന്തായാലും മതിയെടീ…”..
“എന്നാ നമുക്ക് ചിക്കൻ ബിരിയാണി പറഞ്ഞാലോ… ?.
കോലോത്താവുമ്പോ ഒളിച്ചും പാത്തും വേണ്ടേ ബിരിയാണി കഴിക്കാൻ…?”..
“നീ എന്താന്ന് വെച്ചാ പറഞ്ഞോ… ഞാനെന്തും കഴിക്കും…”..
രേഷ്മ, ടൗണിലെ മുന്തിയ ഹോട്ടലിലേക്ക് വിളിച്ച് മൂന്ന് ചിക്കൻ ബിരിയാണി പറഞ്ഞു.. അവരിവിടെ കൊണ്ട് വന്ന് കൊടുക്കും..
“എന്തിനാടീ മൂന്ന് ബിരിയാണി… നമ്മൾ രണ്ട് പേരല്ലേ ഉള്ളൂ… ?”..
“ ഉം… ഇപ്പോ രണ്ട് പേരേ ഉള്ളൂ… പക്ഷേ ഇന്ന് നമുക്കൊരു വിരുന്ന് കാരനുണ്ട്…”..
ഗൗരിക്കപ്പഴും സംഗതി കത്തിയില്ല..
“എന്റെ ചേച്ചീ… ഇതിനേക്കാൾ സുരക്ഷിതമായ സ്ഥലം വേറെവിടെക്കിട്ടും…?.
കോലോത്ത് എത്ര പേരുടെ കണ്ണ് വെട്ടിക്കണം… ഇവിടെ ഈ മുറിയിലേക്ക് നമ്മുടെ അനുവാദമില്ലാതെ ഡോക്ടറ് പോലും കയറില്ല… ആരെയും പേടിക്കണ്ട… ഇത് പോലൊരു മുറിവേറെയും ഉണ്ട്… ചേച്ചി ആ ഭീകരനെ ഇങ്ങോട്ട് വിളിക്ക്… ഇനി അവനെ കിട്ടാഞ്ഞിട്ട് ചേച്ചി വിഷമിക്കണ്ട… “..