പക്ഷേ അദ്ദേഹത്തിന്റെ നല്ല സ്വഭാവം, ഹാസ്യം, സ്നേഹം അവളെ ആകർഷിച്ചു. “നിറം അല്ല, മനസ്സാണ് പ്രധാനം,” എന്ന് അവളുടെ അമ്മൂമ്മ പണ്ട് പറഞ്ഞിട്ടുണ്ടായിരുന്നു. കുറച്ച് മാസങ്ങൾ കൊണ്ട് അവരുടെ പ്രണയം വളർന്നു.
പള്ളിയിൽ ഉള്ള കണ്ടുമുട്ടലുകളും, ചെറിയ ചായക്കടയിൽ കണ്ടുമുട്ടും, പതിയെ കൈകൾ പിടിക്കും, സ്വപ്നങ്ങൾ പങ്കുവെക്കും. “നാൻസി, നീ എന്റെ ജീവിതത്തിലെ പ്രകാശമാണെന്ന്” എന്ന് തോമസ് പറയും. അതു കേൾക്കുമ്പോൾ നാൻസി നാണം കൊണ്ട് തല കുനിക്കും.
അങ്ങനെ വിവാഹം നടന്നു. അത് ഒരു ഞായറാഴ്ചയായിരുന്നു. തോമസിന്റെ വീട് നിറയെ ബന്ധുക്കളും സുഹൃത്തുക്കളും. പള്ളിയിൽ വെച്ച് വിവാഹം. തോമസ് വെളുത്ത ജുബ്ബയും മുണ്ടും ഉടുത്തു, നാൻസി ചുവന്ന സാരിയിൽ, മാലയും മോതിരവും. പാതിരി അനുഗ്രഹം നൽകുമ്പോൾ, എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു. “ഇനി നിങ്ങൾ ഒരുമിച്ച് ജീവിക്കട്ടെ,” എന്ന് പാതിരി പറഞ്ഞു.
വിവാഹശേഷം വീട്ടിൽ സദ്യ. ചോറും, പോത്തിറച്ചിയും ചിക്കൻ കറിയും എല്ലാം കൊണ്ടും ഗംഭീരമായ സദ്യയായിരുന്നു തോമസിനെ വീട്ടിൽ, ശരിക്കും ഒരു ഉത്സവത്തിന്റെ രാത്രി തന്നെയായിരുന്നു അത് കൂട്ടുകാരും ബന്ധുക്കളും എല്ലാം തമാശകൾ പറയുകയും നൃത്തം ചെയ്തു ആ രാത്രി സന്തോഷം കൊണ്ട് മതി മറന്നു.
തോമസ് നാൻസിയെയും കൊണ്ട് അവരുടെ മണിയറയിൽ കയറി മുഖത്തോടു മുഖം നോക്കിയിരുന്നു തോമസ് നാൻസിയെ നോക്കി, “ഇനി എനിക്കു നീയും നിനക്ക് ഞാനും എന്നും കൂടെ ഉണ്ടാവണം. നമ്മുടെ ജീവിതം സന്തോഷമായിരിക്കും,” എന്ന് മെല്ലെ പറഞ്ഞു. നാൻസി മമ്മി കണ്ണുകൾ താഴ്ത്തി, “അതെ തോമസേ, നമുക്കൊരുമിച്ച് സന്തോഷമായി ജീവിക്കാം.”