“പേടിക്കേണ്ട..”
ലൈറ്റ് ഓൺ ചെയ്ത് വാതിൽ തുറക്കേണ്ടി വരുന്ന അശ്വതിയെ ദീനമായി നോക്കുകയാണ് പ്രസാദ്.
“നീ നേരത്തെ കിടന്നോ..?”
മാധവന്റെ ഗംഭീര്യമാർന്ന ശബ്ദം. ഒന്നു മിണ്ടാനാവാതെ പതറി നിന്ന അവളുടെ മുഖം കൂമ്പി. അയാളെ അനുസരിക്കുന്നത് പോലെ.
മാധവൻ പ്രസാദിനെ നോക്കുകയാണ്. ഇവനിതു വരെ ഉറങ്ങിയില്ലേയെന്ന ഭാവത്തിൽ.
“പ്രസാദേ.. കാലിനു നല്ല വേദന.. ഞാനൊരു കുഴമ്പ് വാങ്ങിയിട്ടുണ്ട്.. വാ അശ്വതി..”
അയാൾ അവളുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് വലിച്ചു കൊണ്ട് പറഞ്ഞു.
“.ഒരു അര മണിക്കൂർ.. കുഴമ്പിട്ടു തന്നിട്ട് ഇവൾ വരും.”
അവൾക്കൊന്ന് തിരിഞ്ഞു നോക്കാൻ പോലുമാവാതെ നിൽക്കുമ്പോൾ മാധവൻ ആ വാതിൽ വലിച്ചടച്ചു. ചത്ത ശവം പോലെയായിരുന്നു പ്രസാദിന്റെ മനസ്സ്. ഒന്നുമറിയാത്ത കിടന്നുറങ്ങുന്ന മക്കളെ നോക്കുമ്പോൾ അവന്റെ മനസ്സ് പിടഞ്ഞു.
മാധവൻ അവളെയും കൂട്ടി മുറിയിലേക്ക് നടക്കുമ്പോൾ തുടിക്കുകയാണ് അയാളുടെ മനസ്സ്. കൈ പിടിച്ച് പുറകെ നടക്കേണ്ടി വരുന്ന അശ്വതിക്കാണെങ്കിൽ മനസ്സ് ശൂന്യമായ അവസ്ഥ.
“എന്താടി നീ വേഗം കിടന്നത്..?”
“ഞാൻ നിങ്ങടെ കാല് പിടിക്കാം.. ഇനിയും എനിക്കവരെ ചതിക്കാനാവില്ല..”
“നാണമുണ്ടോ നിനക്കിത് പറയാൻ. ഞാൻ നിന്നെ അനുഭവിച്ചില്ലേ.. നീയും അത് ആസ്വദിച്ചില്ലേ.. ഇനിയും നീ അവന്റെ പുറകെ പോയാൽ എങ്ങനെയാ..?”
മിഴിനീർ തുളുമ്പി നിൽക്കുന്ന അവളെ അയാൾ ചേർത്ത് പിടിച്ചു.
“എന്തിനാ അശ്വതി.. നീ എന്നെ ഇങ്ങനെ സങ്കടപെടുത്തുന്നെ..??
അവളുടെ നനഞ്ഞ കവിൾത്തടങ്ങൾ തുടച്ചു കൊടുത്തു കൊണ്ടുള്ള ചോദ്യം. നിസംഗമായ ഭാവത്തിൽ അവൾ മൗനിയായി നിന്നു.