“അശ്വതി ഇങ്ങ് വന്നേ..”
വീണ്ടുമുയർന്ന മാധവന്റെ സ്വരത്തിൽ പ്രസാദിന് ചെറുതായി പേടി തോന്നി. അവനെ നോക്കി വിളറുവാണ് അശ്വതിയും.
“ഏട്ടാ ഞാനിപ്പോ വരാം..”
“അയാളുടെ മുറിയിലേക്കാണോ നിന്നെ വിളിക്കുന്നെ..?
“അറിയില്ല..”
അവളവനെ നോക്കി, അധികം സംസാരിക്കാൻ നിൽക്കാതെ തിരികെ നടന്നു. വാതിൽക്കൽ മറയുന്ന അശ്വതിയുടെ പിന്മേനിയഴക് അവന്റെ ഹൃദയമിടിപ്പ് കൂട്ടുകയാണ്. മാധവനിത്ര അധികാരത്തോടെ അവളെ വിളിക്കണമെങ്കിൽ..??
ഏയ് അതൊന്നുമാകില്ല. ആശുപത്രിയിൽ പോകേണ്ട കാര്യം സംസാരിക്കാനാവും. ഒന്നുമില്ലേലും അയാൾക്ക് അത്താഴം വിളമ്പി കൊടുക്കുന്നവളല്ലേ. ചിലപ്പോ അതിന്റെയൊരു സ്നേഹമാകാം.
മാധവന്റെ മുറിയിൽ ചെന്നപ്പോൾ, പുഞ്ചിരിയോടെ ബെഡിലിരിക്കുകയാണ് അയാൾ. അശ്വതിയുടെ വരവും കാത്ത്. ഒരു പന്തികേട് തോന്നിയെങ്കിലും അവൾ ചുണ്ടുകളനക്കി.
“എന്തിനാ വിളിച്ചേ..?”
“നിന്നെയൊന്നു കാണാൻ..”
മാധവൻ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നീങ്ങിക്കൊണ്ട് പറഞ്ഞു. കണ്ണിമക്കാതെ നോക്കുകയാണ് അവളും.
“പ്രസാദിനെ ഇന്ന് ആശുപത്രിയിൽ കൊണ്ടുപോകണ്ടേ..?”
ഇപ്പൊ എന്തിനാ ഇങ്ങനൊരു ചോദ്യം എന്ന ഭാവമായി അവളുടെ മുഖത്ത്. ഒന്നും മിണ്ടാതെ തല കുമ്പിട്ട നേരം അവളുടെ താടിയിൽ വിരൽ വച്ച് മുഖമുയർത്തി. കണ്ണുകൾ അയാളുടെ നേരെ തുറിച്ചു.
“വേണ്ടേ..?”
“മ്മ്..”
“റെഡിയായോ..?”
“മ്മ്..”
“നീയോ..??”
അവളൊന്നും മിണ്ടിയില്ല. തുറന്ന റൂമിൽ പ്രസാദേട്ടൻ ഇരിക്കെ മാധവന്റെ മുന്നിൽ കൂടുതൽ നേരം നിൽക്കേണ്ടി വരുന്നത് അവൾക്ക് ടെൻഷനായി.
“പുതിയ സാരി ഉടുത്താൽ മതി. തയ്പ്പിച്ചു കിട്ടിയ ബ്ലൗസുകൾ ദേ ആ കവറിലുണ്ട്. കുറച്ചു ദിവസമായില്ലേ അതിങ്ങനെ ഇവിടെ..”