“ഇന്ന് അത്താഴത്തിന് വരുമോ…” പൊന്നമ്മ രവിയുടെ കൈയ്യിൽ പിടി മുറുക്കി. “നിർബന്ധം ആണോ….” രവി പൊന്നമ്മയുടെ അപ്പത്തിൽ തടവി.
“മൂപ്പിക്കല്ലേ… കുട്ടാ …” പൊന്നമ്മ കാതരയായി.
“എന്നാൽ പിന്നെ രാത്രി വരാം… നിൻ്റെ ഇഷ്ട പാനീയം സ്റ്റോക്ക് ഉണ്ടോ….”
“അതൊക്കെ ഉണ്ട് .. എൻ്റെ ചെക്കൻ വേഗം വന്നാൽ മതി …”.
പൊന്നമ്മ രവിയെ യാത്രയാക്കി. രാത്രിയാവാൻ സമയം ഏറെയുണ്ട്. രവി വണ്ടി സ്റ്റാർട്ട് ചെയ്ത് റോഡിലേക്ക് ഇറങ്ങി.
മനസ്സിൽ ഇനിയെന്ത് എന്ന ചോദ്യം അവശേഷിച്ചതിനാൽ, ഒരു സിനിമ കാണാം എന്ന തീരുമാനത്തിൽ രവി എത്തി. അതിന് മുമ്പ്, ആശുപത്രിയിൽ വച്ച്കണ്ട ചേച്ചിയുടെ വീട് സ്കെച്ച് ചെയ്ത് വെക്കാം എന്ന് രവി കണക്ക് കൂട്ടി. അവർ പറഞ്ഞു തന്ന വഴിയിലൂടെ ബൈക്ക് ഓടിച്ച്, ലക്ഷണങ്ങൾ ഓത്ത്ചേരുന്ന വീടിൻ്റെ മുൻപിൽ എത്തി. വഴികൾ വിജനം. കുറച്ച് അപ്പുറത്തും ഇപ്പുറത്തുമായി മറ്റ് രണ്ട് വീടുകൾ. എന്തായാലും തനിക്ക് തെറ്റിയില്ല. ഓടും വാർക്കയും പപ്പാതിയുള്ള വീടിന് മുൻപിൽ ഒരു മാവ്. ഇരുവശവും തെങ്ങുകൾ! ഇതായിരുന്നു തിരിച്ചറിയൽ “രേഖ”. അത്ര ചെറുതല്ലാത്ത, ആകർഷകമായ ഭവനം. വീട്ടിൽ ആളനക്കം ഇല്ലെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലായി. തനിക്ക് ഒരുനേരത്തെ ചോറൂണ് നൽകാൻ പോകുന്ന ഇടം. ഒരു ജീവൻ രക്ഷിച്ചതിൻ്റെ വില – ഒരു ഊണ്!!! അത് എമ്മാതിരി എന്ന് കണ്ടറിയണം.
രവി ഒന്നുകൂടി വീടിനെ നോക്കി, വണ്ടി യൂട്ടേൺ അടിച്ച്, നേരെ തീയേറ്ററിലേക്ക്. മാറ്റിനി തുടങ്ങാറായി. പ്രേംനസീറിൻ്റെ ഒരു പുത്തൻ പടം. ഉയർന്ന ക്ലാസ്സിലെ ടിക്കറ്റ് എടുത്ത്, അകത്ത് കയറി. വലിയ തിരക്കില്ല. കപ്പലണ്ടി വിൽക്കുന്ന പയ്യൻ്റെ കയ്യിൽനിന്നും ഒരുപൊതി വാങ്ങി, സീറ്റിൽ ഇരുന്ന് കൊറിക്കാൻ തുടങ്ങി. അൻപത് പൈസ ബാക്കി വങ്ങാതിരുന്നപ്പോൾ, ചെക്കൻ്റെ മോറ് ചെന്താമര!!