“ എന്നാ രാജേന്ദ്രാ പോണ്ടേ… ?”..
അമ്മത്തമ്പുരാട്ടി ചോദിച്ചു..
വീട്ടുകാര്യമായാലും, ബിസിനസായാലും അവസാനവാക്ക് തമ്പുരാട്ടിയാണ്..
“എത്രയും പെട്ടെന്ന് പോണം അമ്മേ…
നാളെയോ, മറ്റന്നാളോ… “..
“എത്ര ദിവസത്തേക്ക്…?”..
“കൂടിപ്പോയാൽ പത്ത് ദിവസം…”..
“എന്നാ ജഗന്നാഥൻ പോട്ടെ…
എന്താ ജഗാ നിനക്ക് പൊയ്ക്കൂടെ…?”..
ജഗന്നാഥൻ മറുപടി പറയുന്നതിന് മുൻപേ, അളിയൻ രവിശങ്കർ, ജഗനെ നോക്കി ഒരാംഗ്യം കാട്ടി…
“ പോകാം അമ്മേ… പക്ഷേ ഞാനൊറ്റക്ക്…
അളിയനും കൂടി വന്നാ നന്നായിരുന്നു…”..
“എന്താ രാജേന്ദ്രാ… ഇവര് രണ്ടാളും കൂടി പോയാ ഇവിടെ നീ പ്രയാസപ്പെടോ…?”..
“സാരമില്ലമ്മേ… പത്ത് ദിവസത്തെ കാര്യമല്ലേ ഉള്ളൂ… ഞാൻ നോക്കിക്കോളാം…”..
“എന്നാ ഇവർക്ക് രണ്ടാൾക്കും നാളെത്തന്നെ ടിക്കറ്റെടുത്തോ… അവര് പോയി വന്നോളും… “..
തമ്പുരാട്ടി തീർപ്പ് കൽപിച്ചു..
അവിടെ വിളമ്പിക്കോണ്ട് നിന്ന രേഷ്മക്ക് അത് കേട്ട് സന്തോഷമായി.. ഏട്ടൻ പോവേണ്ടിവരുമോ എന്നവൾ പേടിച്ചിരുന്നു.. ഒരു ദിവസം പോലും ഏട്ടനില്ലാതെ വയ്യ.. അപ്പഴാ പത്ത് ദിവസം..
എന്നാൽ എല്ലാം കേട്ടോണ്ട് നിന്ന ഗൗരിക്ക് സന്തോഷം കൊണ്ട് ചാടിക്കളിക്കാൻ തോന്നി.. പത്ത് ദിവസം.. ഭർത്താവടുത്തില്ലാത്ത പത്ത് ദിവസം..ഏതൊരു ഭാര്യയും കൊതിക്കുക അവളുടെ ഭർത്തവ് അടുത്തുണ്ടായിരിക്കാനാണ്.. എന്നാൽ ഗൗരിക്ക് ഭർത്താവിപ്പോ ഒരധികപ്പറ്റാണ്..എന്തിനൊക്കെയോ ഉള്ള തടസം.. ഭർത്താവ് വീട്ടിലില്ലാതിരുന്നെങ്കിൽ എന്നാണിപ്പോ അവളുടെ ആഗ്രഹം.. അയാളില്ലെങ്കിൽ സ്വസ്ഥമായി വിരലിടുകയെങ്കിലും ചെയ്യാലോ…