തന്നോട് അങ്ങേയറ്റം സ്നേഹത്തോടെ പെരുമാറുന്ന ഗൗരിത്തമ്പുരാട്ടിയെ അത്തരം വേഷത്തിൽ ഇത് വരെ കണ്ടിട്ടില്ല..എപ്പഴും സാരിയുടുത്തേ കണ്ടിട്ടുള്ളൂ.. നല്ല അച്ചടക്കത്തോടെയേ നടക്കൂ..ആ തമ്പുരാട്ടിയാണ് തന്നെ അറയിലേക്ക് ക്ഷണിച്ചത്.. അതും തമ്പുരാനില്ലാത്ത പത്ത് ദിവസം..
ഇങ്ങിനെ ഒരു മുഖം തമ്പുരാട്ടിക്കുണ്ടായിരുന്നെന്ന് വിശ്വസിക്കാനാവുന്നില്ല.. ജഗന്നാഥൻ തമ്പുരാൻ നല്ല ആരോഗ്യവാനാണ്..എന്നിട്ടും തമ്പുരാട്ടിയെന്തേ തന്നെ ക്ഷണിച്ചതെന്ന് മനസിലാവുന്നില്ല…
എല്ലാ മോഹങ്ങളുമടക്കി കഴിയുകയാണ് താൻ.. താനും ഭാര്യയും നല്ല സ്നേഹത്തിൽ തന്നെയായിരുന്നു കഴിഞ്ഞത്.. ലൈംഗിക ബന്ധവും വളരെ നന്നായിട്ട് തന്നെയായിരുന്നു..ഇടക്ക് മദ്യപിക്കുമെങ്കിലും അതൊരിക്കലും അധികമായിരുന്നില്ല.. രാത്രി വീട്ടിലെത്തിയ തന്നോട് ഭാര്യയെന്തോ പറഞ്ഞു..അപ്പോ അതിഷ്ടപ്പെട്ടില്ല.. കാലുയർത്തി ചവിട്ടിക്കഴിഞ്ഞാണ് വേണ്ടായിരുന്നൂന്ന് തോന്നിയത്.. അവൾ മരിക്കുന്നത് പോയിട്ട് ഒന്ന് വേദനിപ്പിക്കണമെന്ന് പോലും വിചാരിച്ചല്ല ചവിട്ടിയത്..പക്ഷേ ആ ചവിട്ടിൽ തന്നെ അവളുടെ ശ്വാസം നിന്നിരുന്നു..
വല്ലാത്ത കുറ്റബോധത്തോടെയാണ് എട്ട് വർഷം ജയിലിൽ കഴിഞ്ഞത്.. മോഹങ്ങളും, സ്വപ്നങ്ങളും, ജീവിക്കാനുള്ള ആഗ്രഹം പോലും ഇല്ലാതെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.. കോലോത്തെത്തി വല്യതമ്പുരാനുമായി സംസാരിച്ചപ്പോഴാണ് മനസൊന്ന് നേരെ നിന്നത്..അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ മനസിനെ കുളിർപ്പിക്കുന്നതായിരുന്നു.. പിന്നെ പുറം പണിക്കാരനായും, വാല്യക്കാരനായും, കാര്യസ്ഥനായും കോലോത്ത് കൂടുകയായിരുന്നു..