“”ആഹ്ഹ ഇക്കാ ഇരുന്നോ……… ഞാൻ അങ്ങോടല്ലേ വരുന്നത്.””
അവൻ പറഞ്ഞുകൊണ്ട് വണ്ടിയിൽ നിന്നിറങ്ങി സിറ്റ്ഔട്ടിലേക്ക് കയറുമ്പോൾ കബീറിക്ക ഉറക്കെ വിളിച്ചു.
“”എടി റംലാ ………………
രാജീവ് വന്നുകെട്ടോ.”” അയാളുടെ ആ സന്തോഷവും ചിരിയും കണ്ടാലറിയാം തന്നിൽ എത്രത്തോളം വിശ്വാസം ഉണ്ടെന്ന്.
“”ഹ്മ്മ്മ് ഇപ്പം എങ്ങനെയുണ്ട് ഇക്കാ വേദന.??””
“”ഒന്നും പറയണ്ടാ രാജീവെ………
ഇന്നലെ രണ്ടെണ്ണം അടിച്ചുകൊണ്ടു വേദന അറിഞ്ഞില്ല.
ഉറങ്ങി എഴുനേറ്റപ്പോഴല്ലേ നടക്കാൻ പോലും പറ്റാത്ത വേദന തുടങ്ങിയത്.””
“”ഹ്ഹ…… പൈസ ഇന്നാ ഇക്കാ………
എണ്ണിനോക്കണേ.”” അവൻ പറഞ്ഞുകൊണ്ട് പൈസ അയാൾക്ക് നേരെ നീട്ടി.
അപ്പോഴേക്കും അകത്തുനിന്നു റംലയും ഇറങ്ങി വന്നിരുന്നു.
“”എണ്ണിനോക്കിയാൽ രാജീവിനെ ഞങ്ങൾക്ക് വിശ്വാസം ഇല്ലന്നല്ലേ…. അതെന്തായാലും വേണ്ടാ ഒരു ആപത്തു വന്നപ്പോൾ സഹായിച്ച ആളാണ്.””
റംല അവന്റെ മുന്നിൽ നിന്ന് പുഞ്ചിരി തൂകി പറയുമ്പോൾ കബീറിക്കയും ആ സന്തോഷം പങ്കുവെച്ചിരുന്നു.
പക്ഷെ, അവന്റെ കണ്ണുകൾ പാഞ്ഞത് റംലയുടെ നേരെ തന്നെ ആയിരുന്നു…………
ഇന്നലെ കണ്ട ആളുത്തന്നെയാണോ ഇതെന്നുപോലും തോന്നിപ്പിക്കുന്ന സൗന്ദര്യം ആയിരുന്നു റംലയുടെ മുഖത്തവൻ കണ്ടത്. ശരിക്കും പറഞ്ഞാൽ ഇപ്പോൾ കബീറിക്ക വാപ്പയും റംല മകളും ആണെന്നേ തോന്നൂ.
ആ സന്തോഷത്തിനിടയിലും താത്തായുടെ ആ നോട്ടവും ചിരിയും അതിനൊക്കെ അപ്പുറം മറ്റെന്തൊക്കെയോ അവനിൽ വേഗം തന്നെ പിടിമുറുക്കി….
രണ്ടുപേരെയും കണ്ടാൽ തന്നെ അറിയാം ഒരുപാടു പ്രായവ്യത്യാസം ഉണ്ടെന്ന്.
ഇക്കയുടെ മുടിയും താടിയുമൊക്കെ നരച്ചു കിളവൻ ആയെങ്കിൽ താത്താ ഇപ്പഴും ആ മുപ്പതിന്റെ ചുറുചുറുക്കിൽ തന്നെ ആയിരുന്നു…..
സംസാരത്തിനിടയിലും ഇടം കണ്ണിട്ടു റംലയെ അടിമുടി വീക്ഷിക്കുന്നുണ്ടായിരുന്നു രാജീവ്.