അപ്പോഴേക്കും സമയം ഏതാണ്ട് പത്തുമണിയോട് അടുത്തിരുന്നു.…………….
പത്തിരുപതു മിനിറ്റ് കഴിഞ്ഞുകാണും… കബീറും റംലയും മോളും ടെൻഷൻ അടിച്ചു അകത്തെ ഹാളിൽ ഇരിക്കുമ്പോഴാണ് മൊബൈൽ റിങ് ചെയ്യുന്നത്.
പരിചയം ഇല്ലാത്ത നമ്പർ ആയതുകൊണ്ട് തന്നെ അത് രാജീവ് ആയിരിക്കുമെന്ന് മനസിലാക്കിയ റംല വേഗം കാൾ എടുത്തു.
“”ഹെലോ ………… രാജീവ് ആണോ.?””
“” ആഹ്ഹ താത്താ …………
കാശ് കിട്ടികെട്ടോ..”” അവൻ സന്തോഷത്തോടെ അവരോടു പറഞ്ഞു.
“”ഇക്കാഹ്……… കാശ് കിട്ടിയെന്ന്.
ഓഹ് ഇപ്പഴാ ഒരു സമാധാനം ആയത് ഞങ്ങൾക്ക്..””
“”ഒന്നും പേടിക്കണ്ടാ ………
ഇക്കയോട് പറഞ്ഞേക്കു കെട്ടോ.
ഇവിടെ നല്ല മഴയാണ് അതൊന്നു തോർന്നാൽ വേഗം എത്താം ഞാൻ.””
“”ഹ്മ്മ്മ്.…… അതൊന്നും വേണ്ടാ.
പൈസ കൈയ്യിൽ ഉണ്ടെന്നു അറിഞ്ഞാൽ മതി ഞങ്ങൾക്ക്. രാജീവ് കുറെ നേരമായി ഞങ്ങൾക്ക് വേണ്ടി മഴ നനയുവല്ലേ… ആ കാശുമായി വീട്ടിലേക്ക് പൊയ്ക്കോ
രാവിലെ കൊണ്ടുവന്നാൽ മതി.”” റംല അവനോടു പറഞ്ഞു.
“”അയ്യോ അതുവേണ്ടാ …………
അല്ലങ്കിൽ ഇക്കയോടും ഒന്ന് ചോദിക്കു.””
“”എന്തിനാടോ ചോദിക്കുന്നത്….
ഒരു ആപത്തുവന്നപ്പോൾ സഹായിച്ച തന്നെ ഞങ്ങൾക്ക് വിശ്വാസമാ കെട്ടോ.
രാവിലെ കൊണ്ടുവന്നാൽ മതി.”” കബീർ സന്തോഷത്തോടെ അവനോടു പറഞ്ഞു.
“”ആഹ്ഹ ശരിയിക്കാ എങ്കിൽ…..”” അവൻ ഫോൺ കട്ട് ആക്കി വണ്ടിയിൽ വെച്ചിട്ടു മഴയും നനഞ്ഞു വീട്ടിലേക്ക് പോയി.
പെരുമഴയും നനഞ്ഞു വീട്ടിൽ എത്തിയപ്പോഴേക്കും രാജീവിന്റെ കെട്ടുപൂർണ്ണമായും വിട്ടിരുന്നു……
അകത്തേക്ക് കയറിയ അവൻ മടിയിൽ തിരുകിയ പൈസ അലമാരിയിൽ വെച്ചുപൂട്ടിയിട്ടു നനഞ്ഞ ഡ്രെസ്സൊക്കെ ഊരിമാറ്റി ദേഹമൊക്കെ തുടച്ചു ഒരു കൈലിയും ചുറ്റി ബെഡിലേക്ക് ചാഞ്ഞു.