“”ഹ്മ്മ്മ്മ് …………… അത് പതിവാണല്ലോ.?? അവൾ
മുഖത്തു പരിഭവം കാട്ടി ചായ രാജീവിന് നൽകി.
“” ഇക്കാ ……………
പൈസ പോയി വാങ്ങിയായിരുന്നോ.?”” റംലയുടെ ആ ചോദ്യം കേട്ട് കബീറിന്റെ നെഞ്ചോന്നു കാളി.
“”അയ്യോ …………
പൈസ വണ്ടിയുടെ ബാഗിൽ ആണല്ലോ.””
“”ഹ്മ്മ്മ് ……… ഇക്ക എന്ത് പണിയാ ഈ കാണിച്ചത് ഇനി എന്തുചെയ്യും.??”” രണ്ടുപേരുടെയും സംസാരം കേട്ട രാജീവ് കാര്യം തിരക്കി.
“”വണ്ടിയിൽ രണ്ടുലക്ഷം രൂപ ഇരിപ്പുണ്ട്….
ആ മഴയിൽ ഞാൻ ആ കാര്യം ശരിക്കും മറന്നുപോയി.””
“”ഇക്ക ടെൻഷൻ ആവാതെ…..
ഈ കാലുംവെച്ചു ഇക്ക ഇനി വരണ്ടാ ഞാൻ പോയി എടുത്തുകൊണ്ടുവരാം പോരെ.””
അതുകേട്ടതും കബീറും റംലയും മുഖത്തോടു മുഖമൊന്നു നോക്കി.
“”പേടിക്കണ്ടാ ഇക്കാ.…………
ഞാൻ ഇങ്ങു കൊണ്ടുവരാം.””
“”പേടിയൊന്നും ഇല്ലെടോ…..
അതെന്റെ കുറെ നാളത്തെ സമ്പാദ്യമാണ്.
ഒരു കുറിച്ചിട്ടി ചാടിയ കാശാണ്.””
“”എനിക്കറിയാം ഇക്കാ…….
ഇക്ക ആ നമ്പർ ഒന്നുതാ ഞാൻ പോയി നോക്കിയിട്ടു വിളിക്കാം ഇങ്ങോട്.””
“”എടി റംലാ ………
നിന്റെ നമ്പർ ഒന്നുകൊടുക്കടി വേഗം.””
“”അയ്യോ ഇക്കാ …………… എന്റെ ഫോൺ ഓഫ് ആണ്. ഞാൻ മോളുടെ നമ്പർ തരാം.”” റംല വെപ്രാളത്തോടെ അകത്തേക്ക് കയറി ഒരു പേപ്പറിൽ നമ്പർ എഴുതി രാജീവിന് കൊടുത്തു.
അപ്പോഴേക്കും ചായ കുടിച്ചിട്ട് അവൻ വണ്ടി സ്റ്റാർട്ട് ആക്കിയിരുന്നു. തോർന്നു നിന്ന മഴയുടെ ശക്തിയും വല്ലാതെ കൂടി….
രണ്ടുപേരുടെയും മുഖത്തെ സങ്കടം കണ്ട അവനു ഈ പെരുമഴ ഒന്നുംതന്നെ അല്ലയിരുന്നു.
അവരെയും സമാധാനപ്പെടുത്തി അവൻ വീടിനു പുറത്തേക്കിറങ്ങി.