“”അയ്യോ ഇക്കാ …………
എന്തുപറ്റി ഇത്.??”” വെപ്രാളത്തോടെ കബീറിനരികിലേക്ക് വന്നു. അപ്പോഴേക്കും അനീഷ് അയാളെ പുറത്തെ കസേരയിലേക്കിരുത്തി നിവർന്നിരുന്നു.
“” പേടിക്കാനൊന്നുമില്ല താത്താ…..
മഴയത്തു വണ്ടിഓടിച്ചു വന്നപ്പോൾ ഒന്നു തെന്നിയതാണ്. കാലു ചെറുതായൊന്നു ഉരഞ്ഞിട്ടുണ്ട്..””
അവരുടെ സങ്കടംകണ്ടുകൊണ്ടു അവൻ പറഞ്ഞു.
“”ഒന്നുമില്ലെടി റംലാ…………
മോളെ എന്തിയേ..?””
“”അവള് കിടന്നല്ലോ…””
“”ഹ്മ്മ്… അതുകാര്യമായി.
അല്ലങ്കിൽ മഴയത്തു പോയതിന് അവളുടെ വായിൽനിന്നും കേൾക്കേണ്ടി വരും.”” കബീർ ചിരിച്ചുകൊണ്ട് രാജീവിനോട് പറഞ്ഞു.
അതുകേട്ടു അവനും ചിരിച്ചു…..
അപ്പോഴാണ് രാജീവും റംലയും മുഖത്തോടു മുഖമൊന്നു കാണുന്നതും ചിരിക്കുന്നതും.
“”ഇതാരാ ഇക്കാ.………??””
“”ഇത് രാജീവ്…..
ഒരു ആപത്തുവരുമ്പോൾ സഹായിക്കാൻ ആരെങ്കിലുമൊക്കെ കാണില്ലേ.
അതുപോലെ ഒരാളാണ്.””
“”ആഹ്ഹ ഇരിക്ക്…..
ഞാൻ കുടിക്കാൻ എടുക്കാം.”” റംല പറഞ്ഞുകൊണ്ട് തിരിഞ്ഞതും രാജീവ് അവരെ തടഞ്ഞു.
“”ഇപ്പം എന്തായാലും വേണ്ടാ താത്താ……
അടുത്ത മഴയ്ക്ക് മുൻപ് വീടുപിടിക്കണം.””
“”അതൊന്നും പറ്റില്ല…
എടി റംല നീ ചായ എടുക്ക്..”” കബീർ അതു പറയുമ്പോൾ റംല വീണ്ടും അവനെയൊന്നു നോക്കിയിട്ടു അകത്തേക്ക് കയറി.
ആ സമയം രാജീവും ഇക്കയും കൂടി പുറത്തിരുന്നു വീട്ടുകാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി.
അഞ്ചുമിനിറ്റ് കഴിഞ്ഞുകാണും അകത്തേക്ക് പോയ അവർ പുഞ്ചിരിതൂകി രണ്ടു ഗ്ലാസിൽ ചായയുമായി വന്നു…….
“”ഓഹ്… എനിക്ക് വേണ്ടടി റംലാ….
അകത്തുകിടക്കുന്നത് പിരിയും.””