നിമിഷങ്ങൾ മുന്നോട്ടു നീങ്ങി………………
സമയം ആറര ആയെങ്കിലും ഏഴുമണിയോടെ ഇരുട്ടുമൂടി തുടങ്ങിയിരുന്നു പുറത്തൊക്കെ…..
തണുത്തുവീശുന്ന കാറ്റും കാര്മേഘവുമൊക്കെ ഇരുണ്ടുമൂടി തുടങ്ങി മഴയ്ക്കായി.
പെട്ടന്നാണ് രാജീവ് ഒരു മുണ്ടും ഷിർട്ടുമൊക്കെ ഇട്ടു സുന്ദരനായി ബൈക്കിൽ കബീറിക്കയുടെ വീട്ടിലേക്ക് വന്നുകയറിയത്……
പുറത്തെ കസേരയിൽ ഇരുന്ന കബീർ രാജീവിനെ കണ്ടതും ചാടിപുറത്തേക്കിറങ്ങി.
“”ഹ്മ്മ്മ് ഇന്നലെ എവിടെ ആയിരുന്നാടോ ഇയാള്.??”
ചിരിച്ചു സന്തോഷത്തോടെ ചോദിക്കുമ്പോൾ ഇക്കയുടെ കണ്ണുകൾ പോയത് വണ്ടിയുടെ മുന്നിൽ ഇരിക്കുന്ന കവറിലേക്കു ആയിരുന്നു.
“” കുറച്ചു തിരക്കായിപ്പോയി കബീറിക്കാ….”” അവൻ വണ്ടി സ്റ്റാൻഡിൽ വെച്ചിട്ടു മുന്നിലിരുന്ന കവറെടുത്തു ഇക്കയ്ക്കു നൽകി.
“”ഹ്മ്മ്മ് ………… എനിക്ക് മനസിലാവും ജോലിത്തിരക്കൊക്കെ. വീട്ടിലിരിക്കുന്ന പെണ്ണുങ്ങൾക്ക് മനസിലാവണ്ടേ…. ഇന്നലെ വരാത്തതിന്റെ സങ്കടത്തിൽ ആയിരുന്നു ഇവിടുത്തെ പെണ്ണുങ്ങൾ..”” കബീറിക്ക ചിരിച്ചുകൊണ്ട് അകത്തേക്ക് കയറുമ്പോൾ രാജീവും പിറകെ സിറ്റ് ഔട്ടിലേക്ക് കയറിയിരുന്നു.
പെട്ടന്നാണ് അകത്തുനിന്ന് ………………
“”ആരാ വാപ്പാ രാജിവേട്ടനാണോ വന്നത്.?””
റസീന ചോദിച്ചുകൊണ്ട് പടിവാതിക്കലേക്ക് എത്തിയതും രാജീവ് അവളുടെ മുന്നിലും….
പെട്ടന്നു അവനെ കണ്ടതും റസീന നാണംകൊണ്ട് മുഖം കുനിച്ചു പോയി.
“”ഇന്നലെ വന്നില്ലല്ലോ എന്നും പറഞ്ഞു സങ്കടം പറച്ചിൽ അല്ലായിരുന്നോ ഉമ്മയും മോളും…
ദേ, ആള് വന്നിട്ടുണ്ട് ഇന്ന്.”” കബീർ അതുപറയുമ്പോൾ അവൾ വീണ്ടും അവനെ നോക്കി.