_____________________
സമയം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു….
വൈകിട്ട് നാലുമണി ആകുന്നു. പുറത്തെ ചാറ്റമഴയും കണ്ടുകൊണ്ട് മൂന്നുപേരും സിറ്റ്ഔട്ടിൽ ഇരിക്കുന്നു.
“”നല്ല പയ്യനാ രാജീവ് അല്ലെ ഇക്കാ…..
എന്തു സ്നേഹമാ അവന് നമ്മളോടൊക്കെ.””
കസേരയിലേക്കിരുന്ന റംല കബീറിനോട് പറഞ്ഞു.
“”അതു നമ്മൾ ഇന്നലെ രാത്രി മുതൽ അനുഭവിച്ചതല്ലേ…
ഇപ്പഴും ഇങ്ങനെയുള്ള ചെറുപ്പക്കാർ ഉണ്ടല്ലോ.””
“”മ്മ്മ്മ്….. നമ്മള് കാരണം പാവത്തിന് ഇന്ന് ജോലിക്കും പോകാൻ പറ്റിയില്ല”” റംല രാജീവിന്റെ ഓർമ്മകളെ തട്ടിയുണർത്തികൊണ്ടിരുന്നു.
“”ഇപ്പം എങ്ങനെയുണ്ട് വാപ്പ വേദന…??
കുറവുണ്ടോ ………”” അടുത്തേക്ക് വന്ന റസീന തിരക്കി.
“”ഹമ്ഹ്മ്മ്മ് ………
ഈ വേദന കുറയണമെങ്കിൽ രണ്ടെണ്ണം അടിക്കണം പെണ്ണേ..”” കബീർ ചിരിച്ചുകൊണ്ട്
പറഞ്ഞു.
“”ഓഹ് ഈ വാപ്പാടെ ഒരു കാര്യം…
ഇന്നലെ കുടിച്ചിട്ട് പോയി വീണിട്ടും കണ്ടില്ലേ ഉമ്മ പറയുന്നത്.””
“”ഹ്മ്മ്മ് ……… നിന്നെ ദേഷ്യം ആക്കുവല്ലേ മോളെ.
ഈ കാലും വയ്യാതെ വാപ്പ എങ്ങനെ പോകാനാ.””
“”പോടീ…………
കഷ്ടപ്പാടിന്റെ വേദന അറിയാതിരിക്കാൻ കഴിക്കുന്നതല്ലേ മോളെ…
ഒന്ന് വീണപ്പോൾ അതും പറ്റാതെ ആയി.”” കബീറിന്റെ സംസാരം കേട്ട ഉമ്മയും മോളും മുഖത്തോടു മുഖമൊന്നു നോക്കി.
“”ഹ്ഹ വാപ്പ കുടിച്ചോ….
ഇവിടെ വാങ്ങികൊണ്ടുവന്നു എത്ര വേണേലും കുടിച്ചോ. പക്ഷെ, പുറത്തുപോകുന്നത് എനിക്കിഷ്ടമല്ല.””
“”അതുശരിയാണ് ………
ഈ കാര്യത്തിൽ മോളുടെ അഭിപ്രായമാ എനിക്കും.”” റംല ചിരിച്ചുകൊണ്ട് പറഞ്ഞു.