മക്കളില്ലാത്ത വിശ്വാനാഥന് അവൾ മകളെ പോലെയായിരുന്നു.
ദുഃഖം മാത്രം പേറി നടന്നിരുന്ന നിർമല പതിയെ പതിയെ അതിൽ നിന്നും മോചിതയായി.
സേതുവിന്റെ ഓർമ്മകൾ അവളെ വേട്ടയാടാൻ അനുവദിക്കാതെ മോളുടെയും കമ്പനിയുടെയും കാര്യത്തിൽ ശ്രദ്ധ ചെലുത്തി കൊണ്ടേയിരുന്നു…
അതിലവൾ വിജയിക്കുകയും ചെയ്തു.
ഒരുപക്ഷെ അവൾ സേതുവിനെയും ആലോചിച്ചു ഇരുന്നിരുന്നേൽ മീനുവിന്റെ കാര്യം എന്തായിരുന്നേനെ എന്ന് ചിലപ്പോഴൊക്കെ അവൾക്കും തോന്നാറുണ്ട്.
ശരിയാ ഞാൻ വിധവയ എന്റെ മോൾക്ക് വേണ്ടി മാത്രം ജീവിച്ചു പോരുന്ന വിധവ.
അതവൾക്ക് ധൈര്യവും നിശ്ചയധാർഷ്ട്യവും നൽകി.
അവളുടെയും മകളുടെയും കാര്യങ്ങളിൽ അവൾക്കു വ്യക്തവും ഉറച്ചതുമായ തീരുമാനം ഉണ്ടായിരുന്നു..
അവിടേക്കണ് ശ്രീയുടെ കടന്നു വരവ്.
ആദ്യമൊക്കെ നിര്മലയും ശ്രീയേ സഹോദരനെ പൊലെ കണ്ടെങ്കിലും
പെണ്ണിന്റെ മനസ്സ് കൈവിട്ടു പോകുന്നത് അവളറിഞ്ഞിരുന്നില്ല.
മീനുവിനോടുള്ള ശ്രീയുടെ സ്നേഹവും വാത്സല്യവും കണ്ട് നോക്കി നിന്ന അവളുടെ മനസ്സിൽ പതിയെ പതിയെ ശ്രീയുടെ മുഖം പതിഞ്ഞു കഴിഞ്ഞിരുന്നു.
അതൊരിക്കലും അവൾ അവന്റെ മുന്നിൽ കാണിച്ചിട്ടേയില്ല.
അവളായിട്ട് അവന്റെ പിറകെ പോയതുമില്ല.
എല്ലാത്തിനും ഒരു സമയവും കാലവും മേലെയുരിക്കുന്നവൻ നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ട് എന്നതായിരുന്നു സത്യം.
അല്ലെങ്കിൽ എവിടെയോ കിടന്ന ശ്രീ വിശ്വാനാഥൻ മുതലാളിയുടെ മുൻപിലേക്ക് സഹായസ്ഥതിനായി കടന്നു വരാനും അയാളുടെ നല്ല മനസിന്റെ ആഴം കൊണ്ട് മാത്രം അവനെ അവിടെ ജോലിക്കു നിർത്തുവാനും തീരുമാനിക്കുകയില്ലായിരുന്നല്ലോ