ഹോസ്പിറ്റൽ ദിവസങ്ങൾ നീങ്ങുകയാണ്. പ്രസാദിന്റെ ചിലവിനായി മാധവൻ അശ്വതിയെ ഏല്പിച്ച പൈസ ഓരോ ദിവസത്തെയും മരുന്നുകൾക്കും ബാക്കി വക ആവിശ്യങ്ങൾക്കും ചിലവായി. പൈസ വാങ്ങാൻ അവൾക്ക് മടിയുണ്ടായിരുന്നില്ല. എല്ലാം നോക്കി കണ്ട് ഒന്നും മിണ്ടാനാവാതെ, കാലനക്കാനാവാതെ കിടക്കുന്ന പ്രസാദ്.
ഹോസ്പിറ്റലിൽ വച്ച് അശ്വതിയോടുള്ള മാധവന്റെ മാന്യമായ പെരുമാറ്റത്തിൽ അവൾക്ക് എന്തെന്നില്ലാത്ത പേടിയും ഉടലെടുത്തു തുടങ്ങി അതൊരു തരം കബളിപ്പിക്കലാണെന്ന് തോന്നിക്കുന്നുണ്ട്. പക്ഷെ എന്ത് ചെയ്യാൻ..!!
ആ ചിന്തകളോട് മനസ്സ് പൊരുത്തപ്പെടുന്നത് പോലെ.
നാളെ വൈകുന്നേരം പ്രസാദിന് ഡിസ്ചാർജാണ്. ദിവസം നീങ്ങി.
പ്രസാദ് അശ്വതിയെ അരികിലേക്ക് വിളിച്ചു. കാരണം എന്തൊക്കെയോ തരം പേടിയും സംശയങ്ങളും അവന്റെ മനസ്സിലും മുള പൊട്ടിയിരുന്നു. എന്തോ ദീർഘ വീക്ഷണം പോലെ..!
“എടി.. നമുക്കവിടുന്ന് മാറാം..”
“എവിടേക്ക്..?”
“എവിടെയെങ്കിലും..”
“നന്നായിപ്പോയി. ഇങ്ങനെയുള്ള ഏട്ടനെയും കൊണ്ട് ഞാൻ എവിടേക്ക് മാറാനാണ്..?”
അവന് ഉത്തരമുണ്ടായില്ല.
“മുഴുപട്ടിണിയിൽ കിടന്ന് മരിക്കാനോ..? അല്ലെങ്കിൽ തന്നെ അയാൾ നമ്മളെ മാറാൻ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ..?”
“എന്തെ..?”
“വിടില്ല..”
അത് കേട്ടപ്പോൾ അവന്റെ മുഖം വിളറുന്നുണ്ടായിരുന്നു.
“ഞാൻ ഈ അവസ്ഥയിൽ ആകുമ്പോൾ അയാൾ നിന്നോട് എന്തെങ്കിലും മോശമായി പെരുമാറിയാലോ..?”
“കൊള്ളാം.. ഏട്ടനിപ്പഴാണോ അതിന്റെ പേടി തോന്നിയത്..? കള്ള് കുടിച്ച് ബോധമില്ലാതെയാവുമ്പോൾ തോന്നാറില്ലേ..?”