“എന്തേ..?”
“മാധവേട്ടൻ അങ്ങനെയുള്ള ആളല്ല..”
ചിരിയായിരുന്നു അശ്വതിയുടെ മുഖത്ത് ഇതുവരെ കാണാത്ത ഒരു തരം ഭാവം.
“ഏട്ടനിപ്പഴും അയാളെ വിശ്വാസമുണ്ടോ…?”
“മതി നിർത്ത്..”
“നിർത്താം.. പക്ഷെ ഇനിയുള്ള ദിവസങ്ങൾ ഏട്ടൻ തന്നെ കണ്ടറിഞ്ഞോളൂ.. അങ്ങോട്ടേക്ക് തന്നെയല്ലേ നമ്മൾ പോകേണ്ടത്..”
“അശ്വതി.. എടി..”
അൽപം സ്വരം ഉയർന്ന രീതിയിൽ അവൻ അവളുടെ കയ്യിൽ തട്ടി വിളിച്ചപ്പോഴാണ് അശ്വതി ചിന്തകളിൽ നിന്നുണർന്നത്. വെപ്രാളത്തോടെ അവനെ നോക്കുമ്പോൾ എന്താണ് കാര്യമെന്ന് അവന് മനസിലായില്ല.
“നീ എന്താ ആലോചിക്കുന്നേ..?”
“ഒ.. ഒന്നുമില്ല..”
“ചിലവ് മുഴുവൻ മാധവേട്ടൻ എടുക്കാമെന്ന് പറഞ്ഞോ..?”
“ഉം..”
അശ്വതി എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ വാതിൽ തുറന്ന് നേഴ്സ് വന്നു. പ്രസാദിന് വേണ്ട മരുന്നും ഇൻജെക്ഷനും നൽകുകയാണ്.
ഈശ്വരാ.. താനെന്തൊക്കെയാണ് ചിന്തിച്ചത്..
അശ്വതിയുടെ കവിളിലേക്ക് വെള്ളം ഊറിയിറങ്ങിയിരുന്നു. വയ്യാതെ കിടക്കുന്ന ഭർത്താവിനോട് പറയേണ്ട വാക്കുകളാണോ ഞാൻ ചിന്തിച്ചത്. മനസ്സിൽ എങ്ങനെയാണ് അത്തരത്തിൽ ചിന്തിക്കാൻ തോന്നിയതെന്ന് ഒരു പിടിയുമില്ല. അയാൾ തന്നെ നേടുമെന്ന് മനസ്സ് മന്ത്രിക്കുന്നത് പോലെ.
അതാലോചിച്ചു അശ്വതിക്ക് തല പെരുത്തു പോയി. അല്ലെങ്കിൽ ഒരു പക്ഷെ തന്റെ മനസ്സ് പേടിക്കുകയാണ് വരും ദിവസങ്ങളിൽ ഏതു വിധേനെയും മാധവൻ തന്നെ സമീപിക്കുമെന്നും അരുതാത്ത പ്രവർത്തികൾ കാട്ടാൻ മുതിരുമെന്നും. എന്നുവെച്ച് അതിന് വേണ്ടി തന്റെ മനസ്സ് കീഴടങ്ങി തുടങ്ങുകയാണോ..?
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി മനസിലുണ്ടാവുന്ന മാറ്റങ്ങൾ പിടികിട്ടാതെ അശ്വതി ഉഴഞ്ഞു. കാരണം അവസാനം മാധവൻ പറഞ്ഞ വാക്കുകളിലെ പ്രഹരണം അവളെ നന്നായി അലട്ടുന്നുണ്ട്. തന്നോടുള്ള ഇഷ്ടം അയാളെ എവിടെ ഏത്തിക്കുമെന്നറിയില്ലെന്നത്.