അജ്മൽ: “ആരോ ദേഹത്ത് കെട്ടിവച്ച കല്ലെല്ലാം ഉരുകി പോയ പോലെ ഉണ്ട് മാഡം. ”
ജെസ്സി: “ഇരിക്കു, നമുക്ക് സംസാരിക്കാം.”
അജ്മൽ കസേരയിൽ ഇരുന്നു. ജെസ്സി അവന് അഭിമുഖമായി മറ്റൊരു കസേരയിൽ ഇരുന്നു.
ജെസ്സി: ” കണ്ണടച്ച് ഒരു ദീർഘ ശ്വാസം എടുക്കു, സങ്കടങ്ങളെ പറ്റി ആലോചിക്കുമ്പോൾ എന്താണ് മനസ്സിൽ വരുന്നത്?”
അജ്മൽ: “ഉമ്മ കരയരുത് എന്ന് പറയുന്നത്.”
ജെസ്സി: ” ഉമ്മ പറഞ്ഞെന്ന് കരുതി അജ്മൽ അതേപോലെ ചെയ്യണോ?”
അജ്മൽ: “എനിക്ക് സ്വന്തം എന്ന് പറയാൻ ലോകത്ത് ഉമ്മ മാത്രമേ ഒള്ളു.”
ജെസ്സി: “ബന്ധങ്ങൾ രക്തം കൊണ്ടല്ല, മനസ്സ് കൊണ്ടാൻ ഉണ്ടാവേണ്ടത്, ഉമ്മ തന്നെയല്ലേ ഇന്ന് വീട്ടിൽ നിന്ന് ഇറക്കി വിട്ടത്? നിൻ്റെ കൂട്ടുകാരനും ഭാര്യയും കൂടിയാണ് നിന്നെ ഇവിടെ എത്തിച്ചത്.
അവർ നിനക്ക് ആരും അല്ലെ? നിൻ്റെ എല്ലാ പ്രശ്നത്തിനും ഒപ്പം നിന്നത് നിൻ്റെ ഉമ്മയാണോ? ഈ കൂട്ടുകാരൻ അല്ലെ? അജ്മൽ ഇനി ഉമ്മയെ കാണണ്ട എന്നാണ് എൻ്റെ അഭിപ്രായം. ഇനിയും വേറാരും ഇല്ല എന്ന തോന്നൽ ഉണ്ടെങ്കിൽ അജ്മലിന് എപ്പോ വേണമെങ്കിലും എന്നെ വിളിക്കാം.ഞാൻ നമ്പർ തരാം. എന്നെ ഒരു സുഹൃത്ത് ആയി കണ്ടാൽ മതി”
അജ്മലിൻ്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പതിയെ അവൻ്റെ കവിളിലേക്ക് ഒഴുകി. ജെസ്സി അത് കൈകൊണ്ട് തുടച്ച് കൊടുത്തു. അപ്പൊൾ കണ്ണിൽ തടം കെട്ടി നിന്നെല്ലാം ധാരയായി ഒഴുകി. ജെസ്സി അവൻ്റെ അടുത്തേക്ക് ചെന്ന് അവനെ ചേർത്ത് പിടിച്ചു. “അക്ഷയ് ഭയ്യ…. റോക്കി…. രണ്ടുപേരും എൻ്റെ കൺമുന്നിൽ വച്ചാണ് മാഡം”. അജ്മൽ തേങ്ങിക്കൊണ്ട് പറഞ്ഞു.