“ഓഹ്..ഞാൻ വിചാരിച്ച് സാധനങ്ങൾ വീട്ടിൽ കൊണ്ടുവന്നു തരുന്നവർ ആയിരിക്കും എന്ന്….” ഒരു അവിഞ്ഞ ചിരിയോടെ എന്നെ നോക്കി പറഞ്ഞു.. അതുകേട്ട് ചൊറിഞ്ഞു വന്നെങ്കിലും മാതാജി സ്റ്റാൻഡേർഡ് വിട്ട് കളിക്കരുത് എന്ന് പറഞ്ഞതകൊണ്ട് ഞാൻ ഒരു പൊടിക്ക് ഒതുങ്ങി..
“ചേച്ചി സാർ ഇവിടെ ഇല്ലയോ …??” ഞാൻ വീണ്ടും ചോദിച്ചു
“അയ്യോ അത് പറയാൻ മറന്നു..!??സാർ ഇവിടെ ഇല്ല…ഏതോ കൂട്ടുകാരൻ്റെ മകളുടെ കല്യാണത്തിന് പോയേക്കുവാ…..”
“എന്ന് വരും….” വലിയ കാര്യം ഒന്നും ഇല്ലെങ്കിലും ഞാൻ വെറുതെ ചോദിച്ചു…
“എന്തായാലും രണ്ട് ദിവസം കഴിഞ്ഞേ വരത്തുള്ളൂ…!!”
“അതേല്ലേ…എന്നാ ഞാൻ പിന്നെ വരാം..”
“എന്നാ ശെരി…”എൻ്റെ പേര് പോലും ചോദിക്കാതെ ആ തള്ളച്ചി എനിക്ക് മുൻപിൽ വാതിൽ കൊട്ടിയടച്ചു…പേര് പൊട്ടെ ഒരു ഗ്ലാസ് വെള്ളം വേണോന്ന് പോലും ഒരു ആതിഥ്യ മര്യാദയോടെ ചോദിച്ചില്ല..ഇവരൊക്കെ മനുഷ്യർ തന്നെ ആണോ…!??
ദിവസം മൂഞ്ചിയ സങ്കടത്തോടും നിരാശയുംകൂടി വിങ്ങുന്ന നെഞ്ചുമായി ഞാൻ ആ വീടിൻ്റെ പടിയിറങ്ങി.. തിരിച്ച് നടക്കുന്നതിനിടയിൽ ഞാൻ ഫോൺ എടുത്ത് എന്നെ ഇങ്ങോട്ട് പറഞ്ഞുവിട്ട എൻ്റെ മാതശ്രീയെ വിളിച്ചു..
“ഹാ…. സാറവിടെ ഇല്ലല്ലേ..ഞാൻ കുറച്ച് മുന്നേ വിളിച്ചാർന്നു…നീ എന്തായാലും അവിടെ എത്തി കാണുമെന്ന് അറിയാവുന്നോണ്ട് ഞാൻ പറഞ്ഞില്ല എന്നെ ഉള്ളൂ…” ഫോൺ എടുത്തതും എൻ്റെ തള്ള സത്യങ്ങൾ ഓരോന്നായി കാർക്കിച്ച് തുപ്പി അതോടെ ഈ ചതിയിൽ അമ്മക്കും പങ്കുണ്ടെന്ന് എനിക്ക് ബോധ്യമായി…!