നാട്ടിൽ അപ്പനുണ്ടാക്കിയിട്ട ഭൂമിയിൽ പൊന്ന് വിളയിക്കുന്ന കർഷകനാണ് മാത്തച്ചൻ..
അഞ്ചേക്കർ തൊടിയിൽ ഇല്ലാത്ത കൃഷിയൊന്നുമില്ല..
പലതരം പച്ചക്കറികൾക്ക് പുറമേ, കോഴി വളർത്തൽ, മീൻ കുളം, താറാവ് കൃഷി, പശു,ആട്,എരുമ എന്ന് വേണ്ട എന്തും മാത്തച്ചന്റെ തൊടിയിലുണ്ട്..
അഞ്ചേക്കറിൽ ഒരിഞ്ച് സ്ഥലം വെറുതേ കിടക്കുന്നില്ല..
ഒന്നിനും പറ്റാത്ത സ്ഥലത്ത് തേനീച്ചക്കൂട് സ്ഥാപിച്ച് തേൻ വിപണനവും മാത്തച്ചനുണ്ട്..
എന്നും തൊടിയിൽ മൂന്നാല് പണിക്കാരുണ്ടാവും.. മാത്തച്ചനും അവരോടൊപ്പം ഉണ്ടാവും..
കഠിനാദ്ധ്വാനിയാണയാൾ..
മാത്തച്ചൻ എന്നാണ് വിളിപ്പേരെങ്കിലും ആള് ചുള്ളനാണ്..
നാൽപത്തി ഒൻപത് വയസേ ആയിട്ടുള്ളൂ..
ഒരു യുവാവിനേക്കാൾ ആരോഗ്യവും, ചുറുചുറുക്കും..
പ്രേമിച്ച് നടന്ന് ഗർഭിണിയാക്കിയ മോളിക്കുട്ടിയെ നാട്ടുകാർ കൂടി മാത്തച്ചനെ പിടിച്ച് കെട്ടിക്കുമ്പോ മാത്തച്ചന് പ്രായം ഇരുപത്തിമൂന്ന്..
മോളിക്കുട്ടിയോടും, രണ്ട് മക്കളോടുമൊപ്പം സന്തോഷത്തോടെയും, സമാധാനത്തോടെയും ജീവിക്കുകയായിരുന്ന മാത്തച്ചന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് മോളിക്കുട്ടി പോയി..
ഒരാക്സിഡന്റായിരുന്നു..
ക്രിസ്മസിന് സാധനങ്ങൾ വേടിക്കാൻ ടൗണിൽ പോയപ്പോ,റോഡ് മുറിച്ച് കടന്ന മോളിക്കുട്ടി പാഞ്ഞ് വരുന്ന സൂപ്പർ ഫാസ്റ്റ് ബസ് ശ്രദ്ധിച്ചില്ല..
മോളിക്കുട്ടിയെ തട്ടിയിട്ട ബസ് അവരുടെ ദേഹത്തുകൂടെ കയറിയിറങ്ങി..
പത്ത് മാസമായി ആ ദാരുണ സംഭവം നടന്നിട്ട്..
അന്ന് മുതൽ മാത്തച്ചൻ തീവ്ര ദുഖത്തിലായിരുന്നു.. ഒന്നിലും ശ്രദ്ധയില്ലാതെ നിരാശനായി അയാൾ കഴിഞ്ഞു..