അവരുടെ ഒപ്പം കേറി. ആദ്യം എസ് ഐ യേയും, പിന്നെ സി ഐ യേയും കണ്ടു. സമീറ യുടെ ഭാഗവും, അവൾ പൂർണ്ണ സമമ്തത്തോടെയാണ് എന്നോടൊപ്പം വരുന്നത് എന്നത് രേഖമൂലം അവിടെ എഴുതി നൽകി. ഏതാണ്ട് ഒരു മണിക്കൂറോടെ സ്റ്റേഷനിൽ നിന്ന് ഇറങ്ങി. അച്ചുവിനോട് പാർട്ടിക്കാരനെ സെറ്റിൽ ചെയ്യാൻ പറഞ്ഞ ശേഷം ഞങ്ങൾ വണ്ടിയിൽ കേറി. വണ്ടി ഹിൽ പാലസ് റോഡിലേക്ക് തിരിയാതെ ഹൈവേ പിടിച്ചു ഉദയം പേരൂർ വഴി മുന്നോട്ടു കുതിച്ചപ്പോൾ സമീറയെന്നെ നോക്കി.
ഞാൻ ഒന്നും മിണ്ടിയില്ല. ഏതാണ്ട് നാലരമണിക്കൂർ കൊണ്ട് ഞങ്ങൾ തിരുവനന്തപുരത്തെത്തി. ഇടയ്ക്ക് കുഞ്ഞിന് വെള്ളം വാങ്ങിക്കൊടുക്കാൻ നിർത്തിയത് ഒഴിച്ചാൽ യാത്ര നോൺ സ്റ്റോപ്പ് ആയിരുന്നു. യാത്രയിൽ ഉടനീളം ഞങ്ങൾ രണ്ടുപേരും ഒന്നും സംസാരിച്ചില്ല. വണ്ടി നേരെ ചെന്നു നിന്നത് അന്ന് വാടകക്ക് എടുത്ത വീട്ടിൽ ആയിരുന്നു. ഞാൻ ഇറങ്ങി, സമീറയും ഇറങ്ങി. ഞാൻ ഡോർ തുറന്നു ബാഗ് എടുത്തു. പരിചയമില്ലാത്ത സ്ഥലവും, വീടും കണ്ടു ചുറ്റും നോക്കി കൊണ്ട് കുഞ്ഞും ഇറങ്ങി.
അന്നൊരു ദിവസം അവിടെ തങ്ങി. പിറ്റേന്ന് അവർക്കു വേണ്ട, അല്ല വീട്ടിലേക്ക് കൂടി വേണ്ട സാധനങ്ങൾ എല്ലാം ഞാനും, അവളും കൂടി പോയ് വാങ്ങി. അവളുടെ വീട്ടുകാർ പരാതി കൊടുക്കാൻ പോയെങ്കിലും സ്റ്റേഷനിൽ അവളുടെ മൊഴി ഉള്ളതിനാൽ അവർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
ഞാൻ രണ്ട് ദിവസം അവിടെ നിന്നു. സമീറ ഒന്ന് ഓക്കേ ആയെന്ന് തോന്നിയപ്പോൾ ഞാൻ തിരികെ എറണാകുളത്തേക്ക് പോന്നു. അവൾ ഒറ്റക്ക് നിന്ന് ശീലിക്കണമെന്നത് എനിക്ക് നിർബന്ധമുണ്ടായിരുന്നു. വീട്ടിൽ ജോലിക്ക് ഒരു സ്ത്രീയെ ഏർപ്പാട് ആക്കിയിരുന്നു. എന്റെ ഫ്ലാറ്റിൽ ഉണ്ടായിരുന്ന സമീറയുടെ സ്കൂട്ടർ അച്ചു കൊണ്ട് വന്നു.