മുതലാളിയുടെ പെർഫോമൻസ് ശിവൻകുട്ടിക്ക് പെരുത്തങ്ങ് പിടിച്ചു. പക്ഷെ, ഫരീദക്ക് ദഹിച്ചില്ല.
“എന്റെ ബാപ്പ മൊയ്തീൻ ഹാജീടെ ഫാക്ടറികൾ രണ്ടിലും പണി നടക്കണുണ്ട്. അവിടെ ചന്ദനമല്ലേലും, ഇറക്കുമതി ചെയ്തു ടാൻസാനിയൻ ചന്ദനമുണ്ട്. പിന്നേതു ഫാക്ടറിയാ…,ഗവർമെൻററിയാതെ എന്റെ പുയ്യാപ്സ് നടത്തുന്ന ഫാക്ടറികളോ?”
മില്ലിലെ അറക്ക വാളിനേക്കാളും തീക്ഷണത അവളുടെ ഓരോ വാക്കിലും ഹാജി അറിഞ്ഞു.
“ആ നാവിന്റെ പിടിപ്പുകേടാണേൽ അതിനി അവിടെ നിലനിർത്തണോന്ന് ആലോശിക്കേണ്ടി ബൈരും…” താക്കീതിന്റെ ധ്വനിയുണ്ടായിരുന്നു അതിന്.
ഏതു സമയത്താണാവോ ഈ പഹച്ചിയെ കെട്ടാൻ തോന്നിയത്. ഇവളുടെ മൂത്തത് പച്ചപ്പാവമായിരുന്നു. ഏഴെട്ടു കൊല്ലം തന്റെ കൂടെ ജീവിച്ചിട്ടും അവളെക്കൊണ്ട ഒരു ശല്യവുമുണ്ടായിട്ടില്ല. പ്രസവത്തോടെ അവൾ മരിച്ചതും മോളെ നോക്കാൻ വേണ്ടി മാത്രമാണ് അവളുടെ അനിയത്തിയായ ഇവളെ കെട്ടിയത്. അല്ലാതെ പണ്ണാൻ പൂറു കിട്ടാഞ്ഞിട്ടില്ല. താൻ ഫരീദയെ കെട്ടുമ്പോൾ അവൾ പ്രീഡിഗ്രി സെക്കൻറിയറിനു പഠിക്കുകയായിരുന്നു. അതാണ് എല്ലാ കുഴപ്പത്തിനും കാരണം!. പെൺകുട്ടികളെ പത്തിനു മുകളിലേക്ക് ഒരിക്കലും പഠിക്കാൻ വിടരുത്. അവർ ചീത്തയാകും!. ഇപ്പോൾ പത്തിൽ പഠിക്കുന്ന മോള ഷഹാനയെ ജയിച്ചാലും പ്ലസ് വണ്ണിനു ചേർക്കില്ല, ഹാജിയാർ ഉറപ്പിച്ചു.
“വണ്ടിയെടുക്കെടാ…’
അയാൾ ലാൻസറിൽ കടന്നിരുന്നു. കാർ പോർച്ചിൽ നിന്നും റിവേഴ്സ്സെടുത്ത് ഗേറ്റ കടന്ന് പാഞ്ഞുപോയി.
‘ശിവാ നിനക്ക് പണമാണോ ജീവിതമാണോ വലുത്? പൊടുന്നന്നെ ഫരീദ തിരക്കി.