ബംഗ്ലാവ് [ആദി]

Posted by

ബോട്ടോടിക്കുന്ന ശിവൻകുട്ടിയെ വീണ്ടുമവൾ കൊതിയോടെ നോക്കി. എന്തൊരു കരുത്തനാണിവൻ, ഇവന് അൽപം ശൈര്യത്തിന്റെ കുറവുണ്ട്. ആ കുറവ് താൻ പരിഹരിച്ചു കൊടുത്താൽ തന്റെ രക്ഷകനായി ഇവനെ തനിക്ക് മാറ്റിയെടുക്കാൻ കഴിയും, വിശ്വസിക്കാൻ കൊള്ളാമെന്ന് മനസ്സു പറയുന്നു.

 

ബോട്ട് കരയിലെത്താറായതും അവൾ എൻജിൻ റൂമിലേക്ക് കയറി. പിന്നിലൂടെ അവനെ പുണർന്ന് തോളിൽ ഉമ്മ വെച്ചു.

 

“ഇനിയെന്നാ ഇതുപോലെ…? അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിയാണ് ചോദിച്ചത്.

 

“മാഡം എപ്പോൾ പറയുന്നോ അപ്പോഴെല്ലാം.” ഒന്നും ചിന്തിക്കാതെ അവൻ മറുപടി കൊടുത്തു

 

“മാഡം എന്നുള്ള വിളി നമ്മൾ മാത്രമുള്ളപ്പോൾ വേണ്ട. ഫരീദ എന്നുമതി.”

 

അപ്പോഴേക്കും ബോട്ട് കരയിൽ എത്തിക്കഴിഞ്ഞിരുന്നു കരയിൽ പൗലോസ് കാത്തു നിൽപ്പുണ്ടായിരുന്നു.!

 

വൈകുന്നേരം മൂന്നു മണിയോളമായിക്കാണും, റോഡ് സൈഡിലുടെ പതുക്കെ നടക്കുകയായിരുന്നു വൃന്ദ, എങ്ങോട്ടാണ് ചേച്ചിയെന്ന് നവീൻ ചോദിച്ചിരുന്നെങ്കിലും മറുപടി പറയാതെയാണവൾ വീട്ടിൽ നിന്നിറങ്ങിയത്. അച്ചനെ ആശുപ്രതിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ പണം തികയാതെ വന്നപ്പോൾ പലരോടും ചോദിച്ചു നോക്കി ബന്ധുക്കളെല്ലാം കയൊഴിഞ്ഞു. തിരിച്ചു കിട്ടില്ല എന്നുറപ്പുള്ള പണം തരാൻ ആരു തയ്യാറാകും.? വിൽക്കാനും ഒന്നും ബാക്കിയില്ല. അവസാനമാണ് ഒട്ടും ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ മുഖം മനസ്സിലേക്ക് വന്നത്. ഹാജിയാരുടെ മുഖം, മറ്റൊരു മാർഗ്ഗവും കണ്ടില്ല. മനസ്സില്ലാ മനസ്സോടെ മില്ലിൽ ചെന്ന് അദ്ദേഹത്തെ കണ്ടു ചോദിച്ച കാശിന്റെ ഇരട്ടിയാണയാൾ തന്നത്! പണം തിരിച്ചു വേണ്ടത്രേ. പകരം അച്ചനെ ഡിസ്ചാർജ് ചെയ്ത വീട്ടിലാക്കിയിട്ട കായലോരത്തുള്ള ബംഗ്ലാവിലേക്ക് വരാൻ പറഞ്ഞു. അയാൾ കാത്തിരിക്കുമെന്നും…!

Leave a Reply

Your email address will not be published. Required fields are marked *