ബംഗ്ലാവ് [ആദി]

Posted by

 

“എന്താണ് എന്നോടു പറയാനുണ്ടെന്നു പറഞ്ഞ സത്യങ്ങൾ..? പൗലോസ് എഞ്ചിൻ ക്യാബിനിലായിരുന്നു.

 

“പറയാം. ശിവന്റെ വീടുപണി എന്തായി…?”

 

“അടുത്ത ഞായറാഴ്ച്ച വീടു പൊളിക്കും. തിങ്കളാഴ്ച്ച് തറ കീറും. മേസ്തിരി തിരക്കിലാണ്, അതാണു വൈകിയത്.’

 

” എന്തെങ്കിലും ആവശ്യമുണ്ടേൽ എന്നോടു ചോദിക്കാം.ചോദിക്കണം. വല്ല ബിസിനസ്സും നടത്താൻ പ്രാപ്തിയുണ്ടേൽ അതിനും സഹായിക്കാം. ഞാനീ പറയുന്നതെന്തിനാന്നുവെച്ചാ… ശിവൻ എന്റെ കെട്ട്യോന്റെ കയ്യീന്നു രക്ഷപ്പെടാനാ. ഇനിയും അങ്ങേരുമായി സഹകരിച്ചാ, ശിവനു ജീവിതം മാത്രമല്ല ജീവനും നഷ്ടപ്പെടും.”

 

“ങേ ..? അവനൊന്നു ഞെട്ടി

 

“നടുങ്ങേണ്ട സത്യാണ്. ആക്സസിഡന്റെന്ന് പോലീസ് വിധിയെഴുതിയപ്പോൾ എനിക്ക് നഷ്ടപ്പെട്ടത് ബാപ്പയേയും രണ്ടാങ്ങളമാരേയുമാണ്. ആ ആഘാതത്തിൽ ഹാർട്ട് അറ്റാക്ക് വന്ന് ഉമ്മ മരിച്ചെന്നും ജനം പറഞ്ഞു. ഇതൊക്കെയായപ്പോൾ എന്റെ ഇളയ ആങ്ങള ആത്മഹത്യ ചെയ്‌തെന്നും പോലീസ് കണ്ടെത്തി. അതും കാട്ടിലൊരു മരത്തിൽ നിന്ന്, മറിച്ചൊന്ന് ചിന്തിക്കാൻ തെളിവില്ലായിരുന്നു. പക്ഷെ എല്ലാം ആസൂത്രിത കൊലപാതകങ്ങളായിരുന്നു.” ഫരീദ ശക്തിയായി കിതച്ചു.

 

“അയാളായിരുന്നു പിന്നിൽ. ബാപ്പയുടെ വിശ്വസ്ത സേവകൻ എന്റെ ഇത്തയെ പ്രണയക്കുരുക്കിൽ ചാടിച്ച നിക്കാഹ് കഴിച്ചു. പ്രസവത്തോടെ ഇത്ത മരിച്ചെന്നാണ് പറഞ്ഞത്. പിന്നീടയാളുടെ നിരന്തര ലൈംഗിക പീഢനങ്ങൾക്ക് ഞാൻ ഇരയാവുകയായിരുന്നു. മകളെ നോക്കാൻ ഒരാളെ ആവശ്യമായതിനാലാകും എന്നെ നിലനിർത്തിയതും നിക്കാഹ് ചെയ്തതും. നാളെ ഞാനും ആസൂത്രിതമായി കൊല്ലപ്പെടും. അതിനു മുൻപെ ശിവനും. നമ്മൾ ഒന്നാകുമെന്നും അതിലൂടെ സ്വത്തിന്റെ പാതി നഷ്ടമാകുമെന്നും അദ്ദേഹം ഭയപ്പെടുന്നു.”

Leave a Reply

Your email address will not be published. Required fields are marked *