ബംഗ്ലാവ് [ആദി]

Posted by

 

ശാന്തമായിരുന്ന മനസ്സ് വീണ്ടും അസ്വസ്തമായതും അവൻ എണീറ്റു. കൂട്ടുകാരോട് യാത്ര പറഞ്ഞ് നടന്നു. ചെമ്മൺപാതയിലേക്ക് കയറിയതും അവനൊന്ന് ശങ്കിച്ചു നിന്നു. കാലുകൾ ചലിച്ചത് ഷാപ്പിലേക്കായിരുന്നു. രണ്ടെണ്ണം കൂടി അകത്ത് ചെന്നതോടെ ഉള്ളിലെ കാറും കോളുമടങ്ങി. തിരമാലകളടങ്ങി. ഷാപ്പിലെ ബെഞ്ചിൽ നിന്നെണീറ്റ് കാശും കൊടുത്ത് ഇറങ്ങി നടന്നു.

 

സന്ധ്യയാവുന്നതേയുള്ളൂ. വീട്ടിലേക്കുള്ള നടപ്പാതയിലേക്കിറങ്ങിയതും തന്റെ വീട്ടിൽ നിന്നൊരാൾ പുറത്തേക്കിറങ്ങുന്നത് അവൻ കണ്ടു ആരാണത്..? അവനു മനസ്സിലായില്ല. അമ്മയിനി ഈ സമയത്തും തുടങ്ങിയോ..? അവന്റെ ചിന്ത അങ്ങോട്ടാണ് പോയത് കുറച്ചുകൂടി അടുത്തെത്തിയപ്പോഴാണ് അവനു ആളെ മനസ്സിലായത്.

 

മേസ്തിരി നാരായണൻ, അവന്റെ അടുത്തെത്തിയതും നാരായണൻ നിന്നു.

 

“ശിവാ. നാളെ പണിക്ക് വരാൻ കഴിയില്ല. പിള്ളേരെല്ലാം തിരക്കിലാ. നമുക്ക് അടുത്ത തിങ്കളാഴ്ച്ച് ഉറപ്പായും തുടങ്ങാം..” അവൻ തലയാട്ടി. നാരായണൻ നടന്നകന്നു വീടുപണിയോടുള്ള താൽപര്യം പോലും അവനു നഷ്ടമായിരുന്നു. ചത്ത മനസ്സോടെ അവൻ മുന്നോട്ടു നടന്നു. വീട്ടു മുറ്റത്തേക്ക് കയറിയതും ഉമ്മറത്ത് വിളക്ക് വയ്ക്കക്കുന്ന ശാലിനിയേയാണു കണ്ടത്, അവന്റെ കാലുകൾ ഒരു നിമിഷം നിശ്ചലമായി

വിളക്കിന്റെ പ്രകാശത്തിൽ തിളങ്ങുന്ന അനിയത്തിക്കുട്ടിയുടെ നിഷ്ക്കളങ്കമായ മുഖത്തേക്ക് തന്നെ നോക്കി നിന്നപ്പോൾ അവന്റെ ഉള്ളം പിടഞ്ഞു. ചെറുപ്പം മുതലേ അമ്മയേക്കാളധികം ഇവളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തിയിരുന്നത് താനായിരുന്നു. ഇപ്പോഴും അതേ. അല്ലെങ്കിൽ തന്നെ അമ്മ തെറ്റു ചെയ്തതിനു പാവം ഇവളെന്തു പിഴച്ചു. ഇന്നലെ താനെന്തൊക്കെയാണ് ചിന്തിച്ചത്. അമ്മയുടെ ജാര സന്തതി! അമ്മയ്ക്ക് കള്ള വെടിയിലുണ്ടായവൾ!!, പാടില്ലായിരുന്നു. അങ്ങിനെയൊന്നും ചിന്തിക്കാൻ പാടില്ലായിരുന്നു. തന്റെ ഒരേയൊരു കൂടപ്പിറപ്പാണവൾ, ചെറുപ്പത്തിൽ തന്റെ നെഞ്ചിൽ കിടന്നവൾ എത്രയോ തവണ ഉറങ്ങിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *