“ഞമ്മളൊന്ന് ബലിച്ചോട്ടെ?” അയാൾ അവളെ നോക്കി, അനുവാദത്തിനെന്നോണം,
“സന്തോഷിപ്പിക്കാനാണ് ഞാൻ വന്നത്, ഇക്കയുടെ ഇഷ്ടങ്ങൾ തടയാനല്ല.” അവൾ മെല്ലെ പറഞ്ഞു. “പക്ഷെ പുകയിലയുടെ മണം എനിക്കിഷ്ടമല്ല. പഴഞ്ചൻ ഏർപ്പാടാണത്.”
“പിന്നെ എന്തിന്റെ മണാ അനക്കിഷ്ടം? ചന്ദനത്തിന്റേത് പുടിക്കോ?. ‘
“പണ്ടാണേൽ പിടിച്ചേനെ. ഇപ്പൊ എനിക്കിഷ്ടം സ്പിരിറ്റിന്റേതാ.”
“ബ്രാണ്ടിയുണ്ടാക്കണതല്ലേയത്?”
“ബ്രാണ്ടി മാത്രമല്ല. വിസക്കീം സ്കോച്ചുമൊക്കെ അതോണ്ട് തന്ന്യാ ഉണ്ടാക്കണത്.”
“ഞമ്മക്കൊന്നും തിരിയണില്ല.”
അവൾ ചിരിച്ചു. “വിസിക്കി ഇവിടിരുപ്പുണ്ടോ? ഇസ്ലാമിൽ ഹറാമാണത്.” അവൾ അയാളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.
“ഇസ്ലാമിൽ വ്യഭിചാരോം ഹറാമാണ്. നോട്ട് പലിശക്ക് കൊടുക്കണതും ഹറാമാണ്. ഇതെല്ലാം ഞമ്മളു ചെയ്യണ്. പലരും ചെയ്യണ്. പിന്നെ
വിസ്ക്കിക്കെന്താ വിലക്ക്? ഏതിന്റെ മണം വേണം അനക്കെന്നു പറ.”
“വിസിക്കി ഏതിന്റേറം മണം ഇഷ്ടാ. രുചിയും.”
“ഇയ്യാളു കൊള്ളാലോ..?”
ഹാജിയാർ ഹൂക്ക അലമാരിയിൽ തന്നെ വെച്ചു. പിന്നെ ‘റോയൽ സ്റ്റേജ് വിസ്ക്കിയുടെ ബോട്ടിൽ എടുത്ത് മേശപ്പുറത്ത് വെച്ചു. രണ്ട് ഗ്ലാസ്സും, ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളവുമെടുത്ത് അയാൾ സോഫയിൽ ചെന്നിരുന്നു. സ്ഫടിക ഗ്ലാസ്സുകളിൽ വിസ്ക്കി പകർന്ന് വെള്ളമൊഴിച്ചു നേർപ്പിച്ചു. ഒരു ഗ്ലാസ് അ നിലയ്ക്ക് നൽകി
“ചിയേഴ്സ്.” അവൾ ഗ്ലാസ്സുയർത്തി ഒറ്റ വലിക്ക് അകത്താക്കി.