ഹാജിയാരുടെ ലാൻസർ കാർ കായലോര ബംഗ്ലാവിന്റെ പോർച്ചിൽ വന്നു നിൽക്കുമ്പോൾ മദ്യാഹ്നമായിരുന്നു. അയാൾ കാറിൽ നിന്നിറങ്ങി. അയാളെ അത്ഭതപ്പെടുത്തിക്കൊണ്ട് സിറ്റൗട്ടിൽ അനില കാത്തു നിൽപ്പുണ്ടായിരുന്നു. കൈപ്പറമ്പിൽ ഏല്യ- ദേവസ്യ ദമ്പതികളുടെ ഏക സന്താനം, മഞ്ഞ ചുരിദാറാണ് ധരിച്ചിരിക്കുന്നത്.
“ജ്ജ് മൂഷിഞ്ഞോ ?? “അയാൾ വെളുക്കെ ചിരിച്ചുകൊണ്ട് സിറ്റൗട്ടിലേക്ക് കയറിച്ചെന്നു. അവൾ മിണ്ടാതെ അതേ നിൽപ് നിന്നു.
“പെണങ്ങിയോ..? അനക്ക് മൊതലും പലിശേം തിരിച്ചടക്കാനുള്ള ബഴി പറഞ്ഞു തന്നേന്റെ നന്ദിയെങ്കിലും കാട്ട്. യേത്..??” അയാൾ പൊട്ടിച്ചിരിച്ചു.
അനിലക്ക് അസഹ്യത തോന്നി, തോമാച്ചന്റെ കയ്യിൽ നാലു പുത്തൻ വന്നു വീണിട്ടുണ്ട്. ഫീസിനും ചിലവിനുമായി പതിനായിരം തരാമെന്ന് ഏറ്റിട്ടുണ്ട്. കാലത്ത് പള്ളീൽ വെച്ച് കണ്ടതാണ്. വൈകീട്ട് പഞ്ചായത്ത് ഓഫീസിനടുത്ത് എത്താനാണ് പറഞ്ഞത്. അങ്ങേരുടെ വീട്ടിലെന്തായാലും പറ്റത്തില്ല. പഞ്ചായത്ത് ഓഫീസിനു പിന്നിൽ വിജനമായ പ്രദേശമാണ്. കുറ്റിക്കാടുകളുമുണ്ട്. കാടെങ്കിൽ കാട്, ഒരു മണിക്കൂറിനല്ലെ!,
“ഇയെന്താ മുണ്ടാത്തെ? “ഹാജിയാരുടെ സ്വരം
“ഏതാണ് നിങ്ങളുടെ ബെഡ് റും? “അനില യാതൊരു ഭാവ വിത്യാസവുമില്ലാതെ തിരക്കി
അവളുടെ പെട്ടെന്നുള്ള പ്രതികരണത്തിൽ ഒരുവേള അയാൾ പരുങ്ങി. ആദ്യം കാത്തിരുന്നു വിസ്മയിപ്പിച്ചു. ഇപ്പോൾ അനിവാര്യമായ രതിയങ്കത്തിനു മുൻകൈ വെയ്യടുത്തു!,
സംയമനം വീണ്ടെടുക്കുമ്പോൾ അവളുടെ കണ്ണുകൾ ബെഡ്റൂം തിരക്കുന്നത് അയാൾ കണ്ടു