പിറ്റേന്ന് പത്തു മണിക്കാണവൻ എണീറ്റത്. അല്ലെങ്കിലും ഞായറാഴ്ച്ച വൈകിയേ ഉണരാറുള്ളൂ. മുറിക്ക് പുറത്തിറങ്ങിയ അവൻ കണ്ടത് വീക്കിലിയും വായിച്ച് കസേരയിലിരിക്കുന്ന ശാലിനിയെയാണ്. അമ്മയുടെ ജാരസന്തതി, അമ്മക്ക് കള്ള വെടിയിലുണ്ടായ മകൾ!. അവൻ മുഖം തിരിച്ചു.
ചായ കൂടിക്കുമ്പോൾ അമ്മയുടെ മുഖത്തേക്ക് വൻ നോക്കാനേ നിന്നില്ല. പക്ഷേ, അമ്മ തിരിഞ്ഞ് നടക്കുമ്പോഴെല്ലാം പിന്തുടരുന്ന കണ്ണുകൾ
അവനെതന്നെ വഞ്ചിച്ചുകൊണ്ടിരുന്നു.
“അമ്മയുടെ മുഖത്തെന്താ ഒരു പാട്? വീക്കിലിയിൽ മുഖം പൂഴ്സത്തിയിരുന്ന ശാലിനി അപ്പോഴാണത് ശ്രദ്ധിച്ചത്.
ശാലിനിയുടെ ചോദ്യം കേട്ട വത്സല ചെറുതായൊന്നു ഞെട്ടി. ശിവൻകുട്ടിയും അമ്മയെ നോക്കി. രാഘവേട്ടന്റെ കടികൊണ്ട പാട് തെളിഞ്ഞു കിടപ്പുണ്ട് കവിളിൽ,
“അത് രാവിലെ കട്ടിലിൽ കൊണ്ടതാടീ.’ അതും പറഞ്ഞവർ കണ്ണാടിയിൽ ചെന്ന് നോക്കി. ശരിയാണ്. സൂക്ഷിച്ചു നോക്കിയാൽ പല്ല് കൊണ്ടതാണെന്ന് മനസ്സിലാവുകയും ചെയ്യും. അവളവിടെ വിരലുകൊണ്ടമർത്തി. സുഖമുണ്ടെരു നോവ് ശരീരത്തിലേക്കാകമാനം പടർന്നു ആ കോരിത്തരിപ്പിൽ അവൾ അറിയാതെ ചിരിച്ചുപോയി.
ശിവൻകുട്ടി അതെല്ലാം കാണുന്നുണ്ടായിരുന്നു. അവൻ കൈ കഴുകി മുറ്റത്തേക്കിറങ്ങി. ഇന്നലെ സുഹൃത്തുക്കളോടൊപ്പം കൂടാൻ കഴിഞ്ഞില്ല. ഇന്നാ ക്ഷീണം തീർക്കണം. മാത്രമല്ല, നന്നായിട്ടൊന്ന് മിനുങ്ങിയാലേ മനസ്സൊന്നു ശാന്തമാകൂ. കള്ളുകൂടി ആരോഗ്യത്തിന് ഹാനികരമാണെങ്കിലും മനസ്സിനു സന്തോഷമാണ്. അവൻ നട വഴിയിലേക്ക് കയറി.