“തുള്ളിമതി. മദ്യം ജീവിതം നശിപ്പിക്കും, ഞാൻ പറഞ്ഞത് കാര്യമാക്കേണ്ട. ഉപദേശിക്കുന്നത് ചിലർക്ക് ഇഷ്ടമാവില്ല”
അവൾ കാർ പിന്നോട്ടെടുത്തു കാർ വന്ന വഴി തിരികെയോടി, ശിവൻകുട്ടിയുടെ വീടിനരികെ കാർ നിന്നു.
“ശിവനോടെനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. ശിവനോടേ പറയാനുള്ള. എനിക്ക് മറ്റാരുമില്ല. ഉണ്ടായിരുന്നവർ ഇന്നില്ല. ആരോടെങ്കിലും പറഞ്ഞാ എന്റെ മനസ്സിനിത്തിരി ശാന്തി ലഭിക്കും. ഇക്കാലമത്രയും മനസ്സിൽ വിങ്ങി നിന്ന സത്യങ്ങൾ. എന്നോട് കൂടെ മണ്ണടിയേണ്ട സത്യങ്ങളല്ല അത്.
“എനിക്കത് പറയാൻ ശിവനേയുള്ളൂ. ബോറടിക്കുന്നോ?”
“ഇല്ല പറഞ്ഞോളൂ.”
“ഇല്ലെങ്കിലിന്നു വേണ്ട.. സന്ധ്യയാവുന്നു. കഴിഞ്ഞ കായൽ സവാരി കഴിഞ്ഞതോടെ ഞാൻ ഇക്കാടെ നോട്ടപ്പുള്ളിയായി. മുമ്പു പോയപ്പോ പൗലോസു ചേട്ടൻ ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ തവണ അങ്ങേരില്ല. ഷാപ്പീന്ന് താരീഖ് കാണുകേം ചെയ്തു. ശിവനോടുള്ള എന്റെ താൽപര്യം കൂട്ടി വായിച്ച ഇക്ക ചിലതെല്ലാം കാണണ്. എന്നോട് ചോദിക്കേം ചെയ്യു’
ഫരീദ് ഇളകിച്ചിരിച്ചു. പർദ്ദ ധരിച്ചത് സൗകര്യത്തിനല്ല. വിശ്വാസം കൊണ്ടാണെന്നു പറഞ്ഞു.” ശിവൻകുട്ടിക്ക് ഭീതിയാണു തോന്നിയത്.
“അപ്പൊ ഞാനുറച്ചു. എനിക്ക് പറയാനുള്ളത് അറിയേണ്ടത് ശിവനാണെന്നും, അത് കായൽ മദ്ധ്യത്തിൽ വെച്ചാവണമെന്നും. എന്നാൽ ശിവൻ പൊയ്ക്കോ. അമ്മയും പെങ്ങളുമല്ലേ വീട്ടിലുള്ളതു ?”
അവൻ പുറത്തിറങ്ങി. “ബൈ, ശിവാ. ഗുഡ്നൈറ്റ്” ഫരീദ് കൈ വീശി കാണിച്ചു. മാരുതികാർ അവിടെയിട്ട് തിരിച്ച അവൾ ഓടിച്ചു പോയി.