നേരം ഇരുളുന്നു. സന്ധ്യയുടെ ആഗമനമാണ്. നിന്നും നടപ്പാതയിലേക്ക് തിരിഞ്ഞപ്പോഴാണ് ഒരു മാരുതികാർ എതിരെ വന്നത്.
ഫരീദാ ബീവി!
അവൻ സൈഡ് ഡൊതുങ്ങി നിന്നു. കാർ അവനരികിലായി ബ്രേക്കിട്ടു. അവൾ മുൻഡോർ തുറന്നു.
“കയറ്.“ ശിവനു കയറാതിരിക്കാനായില്ല. സാരിയായിരുന്നു അവൾ ധരിച്ചിരുന്നത്.
ഒരു മുരൾച്ചയോടെ കാർ മുമ്പോട്ടെടുത്തു. മാരുതി കായലോരത്തേക്കാണ് ചെന്നത്. കാർ ചെമ്മൺപാതയിലേക്കിറങ്ങി നിന്നു.
“ശിവനെ പിന്നെ കണ്ടില്ല.” ഫരീദ് മൗനത്തിനു വിരാമമിട്ടു.
“ഞാൻ. പണി.’ അവൻ തല ചൊറിഞ്ഞു
“ശിവാ, പണം കൊടുത്തായാലും അകിലു മുറിക്കുന്നത് നിയമത്തിന്റെ കണ്ണിൽ പിശകാണ്, അത് അനധികൃത ഫാക്ടറിയിലേക്ക് കടത്തുന്നത് ശിക്ഷാർഹവുമാണ്. ഞാൻ നിന്റെ വ്യക്തി ജീവിതത്തിൽ കൈ കടത്തുകയല്ല. വീട്ടിൽ ചെന്നിട്ടാണു ഞാൻ വരുന്നത്. എന്തേ വീടുപണി നടത്തിണില്ലെ?”
“അത്.”
“എന്റെ കയ്യിൽ കുറച്ചു കാശുണ്ട്.” അവൾ കാറിന്റെ ഡാഷ് ബോർഡ് തുറന്ന് ഒരു പൊതിക്കെട്ടെടുത്ത് അവനു നീട്ടി
അവൻ വാങ്ങാൻ മടിച്ചു.
“വീടുപണിയെന്നു. ശിവൻ സൂചിപ്പിച്ചു. ഞാൻ സഹായിക്കാമെന്നേൽക്കുകയും ചെയ്തു. മടിക്കേണ്ട. മേടിച്ചോളൂ. ഉള്ളപ്പം തന്നാൽ മതി’
അവൻ അനങ്ങാതിരുന്നപ്പോൾ അവന്റെ കയ്യിൽ ബലമായി അവൾ പൊതിയേൽപ്പിച്ചു. അവളുടെ കരസ്പർശമേറ്റപ്പോൾ ശരീരത്തിലൂടെ വിദ്യുത തരംഗം പാഞ്ഞ പ്രതീതി തോന്നി. അവന്റെ അരികിലേക്ക് തിരിഞ്ഞപ്പോൾ കള്ളിന്റെ മണം അവൾക്ക് കിട്ടി
“ശിവൻ മദ്യപിച്ചിട്ടുണ്ടോ? അവൾ തിരക്കുകയും ചെയ്തു. “സ്വൽപം.”