അവർ തങ്ങളെ മറികടന്ന് പോകുമ്പോൾ, അവളിൽ നിന്നൊരു തേങ്ങൽ അടർന്നു വീണെന്ന് ശിവൻകുട്ടിക്ക് തോന്നി
“അയ്യപ്പൻ വെഷം കഴിച്ച് കെടക്കുവാ…പാവം.. ഞമ്മളിന്നലെ തന്നെ അയാക്കടെ പ്രമാണോം, ഇത്തിരി കായും കൊടുത്ത് വിട്ടു. ഹാജിയാർ
അങ്ങനാ.. സ്നേഹിച്ചാ ചങ്ക് പറിച്ചു കൊടുക്കും. വെറുത്താ അതങ്ങ് പറിച്ചെടുക്കും. ങാ.. ഇയ്യ ചെല്ല.”
ശിവൻകുട്ടി തോമ്മാച്ചന്റെ പറമ്പിലേക്ക് നടന്നതും ഹാജിയാർ ലാൻസർ പതുക്കെ മുന്നോട്ടെടുത്തു. മുന്നിൽ നടന്നു പോകുന്ന വൃന്ദയുടെ പിന്നഴകിൽ അയാളുടെ കണ്ണുകൾ ഉടക്കി. കൊച്ചു പെൺകുട്ടികളുടെ പിന്നാമ്പുറ വാതിൽ തനിക്കെന്നും ഒരു ഹരമായിരുന്നു. എന്നിട്ടും ഓളെ താൻ വെറുതെ വിട്ടു സാരമില്ല. കായ്ക്ക് കൊടുത്തിട്ടാണെങ്കിൽ അല്ലെങ്കിൽ ഭീഷണിപ്പെടുത്തിയിട്ട്. രണ്ടായാലും ഒരിക്കൽ കൂടി ഞമ്മളെ കായലോര ബംഗ്ലാവിൽ ഓളെ എത്തിക്കണം. അയാൾ ആക്സസിലേറ്ററിൽ കാലമർത്തി. ലാൻസർ കുതിച്ചകന്നു. ശിവൻകുട്ടി തോമ്മാച്ചന്റെ പറമ്പിലെത്തിയപ്പോൾ അവിടെ താരീഖും ജോലിക്കാരും അകിലു വെട്ടുന്നുണ്ട്.
“നീയെന്താ വൈകിയേ.. അല്ലേലും ഈയിടെ നീ ഒഴപ്പാ. അതെങ്ങനാ. കറങ്ങി നടക്കാനല്ലേ താൽപര്യം? ”
താരീഖ് ദേഷ്യപ്പെട്ടു. “പൗലോസ് ഷാപ്പിലും, നീയും മാഡോം കായലിലും. കൊള്ളാം..”
“നീയെന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞാൻ ചിന്തിക്കുന്നില്ല, അനാവശ്യം പറയുന്നതും കേൾക്കുന്നതും എനിക്കിഷ്ടമല്ല.” ശിവൻകുട്ടി കൈമഴു എടുത്ത് ക്ഷണമാക്കിയിട്ട തടിയിൽ നിന്ന് കാതൽ വേർപ്പെടുത്താൻ തുടങ്ങി.