ബംഗ്ലാവ് [ആദി]

Posted by

 

“ഓള പഠിപ്പും കഴിഞ്ഞ് കാനഡേലോ മറ്റോ പോവാ ത്രേ. ഞമ്മ മേലോട്ടു നോക്കേണ്ടി വരില്ലേ . ഞമ്മന്റെ ഐഡിയ അവക്ക് പിടിച്ചുന്നാ തോന്നണേ…” അയാൾ കാറിൽ ശിവൻകുട്ടിയും കടന്നിരുന്നു. ലാൻസർ മുന്നോട്ടു നീങ്ങി.

 

“ആ സാങ്കിന്നലെ ഷാപ്പിലാരുന്നല്ലൊ! ആരാ ബോട്ടോടിച്ചത്? ഹാജിയാർ ഡ്രൈവിങ്ങിൽ ശ്രദ്ധയർപ്പിച്ചു ചോദിച്ചു. അയാളുടെ ഭാവം എന്താണെന്നു കാണാമായിരുന്നില്ല.

 

“മൊതലാളിച്ചിയമ്മ പറഞ്ഞു വിട്ടതാ..? “ശിവൻകുട്ടി സത്യം പറഞ്ഞു

 

“ങ്ങും.” അയാളൊന്നു മൂളി

 

അപ്പോഴാണ് എതിരെ ശ്രീകലയും കൂട്ടുകാരികളും വരുന്നത്. തുന്നൽ പരിശീലന കേന്ദ്രത്തിലേക്കാണ്.

 

“ഇങ്ങനേ ഒക്കെ പെങ്കുട്ട്യോള ഇന്നാട്ടിലുണ്ടേ ე? ആരാടാ ആ മൊഞ്ചത്തി. പട്ടുപാവാടേം ബ്ലൗസും നന്നയിണങ്ങുന്നുണ്ട്’ (ശീകലയെ ചൂണ്ടിയാണു അയാൾ അത് പറഞ്ഞത്

 

“അത് കൈതാരിൽ രാഘവന്റെ മോളും, തോന്നയ്ക്കക്കൽ ശിവൻകുട്ടീടെ ഭാവി വധുവുമായ ശ്രീകല.” അവൻ പരിചയപ്പെടുത്തി ഹാജിയാർ ചമ്മിപ്പോയി. എങ്കിലും അയാൾ അതിൽ നിന്നും തടിയൂരി

 

“ജ് കണ്ടുണ്ടെച്ചത് കൊള്ളാം. ഹദൂറി തന്നെ. സുബർക്കത്തിലെ ഹദൂറി. ‘

 

കാർ പാഞ്ഞുപോയി. അത് ഡിസ്പൻസറിക്ക് അരികിലെത്തിയപ്പോൾ നിന്നു . അപ്പോൾ ഡിസ്പൻസറിയിൽ നിന്നും വൃന്ദയും നവീനും റോഡിലേക്കിറങ്ങി. വീട്ടിലേക്കായിരുന്നു അവർ, കടിച്ചു തുപ്പിയ കരിമ്പിൻ ചണ്ടിപോലെ അവശയായിരുന്നു വൃന്ദ, അല്ലെങ്കിലും ഒരു വട്ടത്തെ ആട്ടം കഴിഞ്ഞപ്പോൾ രണ്ടാമത് സംഹാരതാണ്ഡവമായിരുന്നല്ലോ ഹാജിയാർ ആടിയത്?.

Leave a Reply

Your email address will not be published. Required fields are marked *