“ആരും അറിയാതെ വന്നതാണു ഞാൻ. ആരും അറിയാനും പാടില്ല.”
“കരയല്ലെ.ഇയ്യാണു പെണ്ണ്..” വൃന്ദയെ അയാൾ ബെഡ്ഡിലിരുത്തി.
“ഇജ്ജ് പേടിക്കണ്ടാന്ന്. അനക്കൊന്നും സംഭവിക്കുല്ലാ..” അയാൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. “ഞമ്മക്കാകെ ഇഷ്ടമുള്ള ഏർപ്പാട് ഇത് മാത്രാ. അൻറച്ചനു നല്ല ട്രീറ്റ്മെൻറ് കൊടുപ്പിക്കാം. പ്രമാണത്തിനൊപ്പം ശ്ശി, കായും ഞമ്മളിന്നു തരണുണ്ട്. അനക്ക് സന്തോഷായോ..?”
അയാൾ അവളുടെ തോളിൽ കൈവെച്ചു. പിന്നെ അടക്കാനാവാത്ത ആർത്തിയോടെ അവളെ ആപാദചൂഢം നോക്കി.
ചുവന്ന ഹാഫ് സാരിയാണു അവളുടെ വേഷം . അവൾ ഉദയസൂര്യനെപ്പോലെ ജ്വലിക്കുന്നുണ്ടെന്ന് അയാൾക്ക് തോന്നി. വെളുത്തു തുടുത്ത അരുണകപോലങ്ങൾ ചന്ദ്രനിൽ കുങ്കുമം വിതറിയപോലെ കാണപ്പെട്ടു. ചെന്തൊണ്ടിപ്പഴം തോൽക്കും അധരോഷ്ഠങ്ങൾ. മുഴുത്ത മാറിടം, ഒതുങ്ങിയ അരക്കെട്ട്.
“സൊയമ്പൻ സാധനം തന്നെ” അയാളുടെ മനം മന്ത്രിച്ചു.
അവളാകെ ഭയന്നിരിപ്പാണ്. പാറിവീഴുന്ന മഴ പോലെ പെട്ടെന്നോണം ആ ഉടലാകെ വിറകൊള്ളുന്നുണ്ട്. പല്ലുകൾ കിടുകിടുക്കുന്നു.
അയാൾ ധ്യതികാണിച്ചില്ല. ഇങ്ങനെ എത്രയെണ്ണം ഈ കിടപ്പറയ്ക്കകത്ത് എത്തിയിട്ടുണ്ട്. അവിടെ ഒരു പാട് പേര് കിടന്നിട്ടുണ്ട് കന്യകമാരും അല്ലാത്തവരും. അനുനയവും ഭീഷണിയും പ്രയോഗിച്ചും, വഴങ്ങാത്തവരെ ഹാജിയാർ എഴുന്നേറ്റു. മെല്ലെ ജാലകത്തിനരികിലേക്ക് നടന്നു. കയ്യിലെടുത്ത കഞ്ചാവ് നിറച്ച ഹുക്ക, പുകച്ചയാൾ ജാലകത്തിനരികെ ചെന്ന് നിന്നു.
കായലിലൂടെ ഒഴുകിയെത്തിയ കാറ്റിന് ഉപ്പു കലർന്ന ചീഞ്ഞ ചകിരിയുടെ മണമായിരുന്നു. അകിലു ചേർന്ന ചന്ദനത്തെലത്തിന്റെ ഗന്ധം ആസ്വദിക്കുന്ന അതേ മാനസികാവസ്ഥയിൽ ആ മണവും അയാൾ നറുകർന്നു. ഒന്നിനു പിറകെ ഒന്നായി അയാൾ ഹുക്കയിൽ നിന്നും പുക, ആസ്വദിച്ചു.