ബംഗ്ലാവ് [ആദി]

Posted by

 

അവളുടെ നോട്ടം നേരിടാനാവാതെ അവൻ നോട്ടം പിൻവലിച്ചു.

 

“ജീവിതമാണു പ്രധാനം മനസ്സിലാക്കിക്കോ…’ മറുപടിയും അവൾ തന്നെ പറഞ്ഞു. പിന്നെ അകത്തേക്ക് നോക്കി,

“മെഹറുന്നിസാ.അതിങ്ങേടുത്തേ…”

 

വേലക്കാരിപ്പെണ്ണ് ഒരു ബിഗ്ഷോപ്പറുമായെത്തി. ഫരീദ് അതു വാങ്ങി.

 

“ഞാനിന്നു വൈകീട്ടേ വരൂ.”

 

അവൾ ചെന്ന് മാരുതി കാറിന്റെ ബാക്ക് ഡോർ തുറന്ന് ബിഗ്ഷോപ്പർ സീറ്റിൽ വെച്ചു. പിന്നെ ഡോറടച്ച്, ക്രൈഡ്വിംഗ് സീറ്റിൽ കയറിയിരുന്നു. ശിവൻകുട്ടി ബാക്ക് ഡോർ തുറക്കാൻ തുടങ്ങുകയായിരുന്നു. അപ്പോൾ കേട്ടു? “ഞാനെന്താ ഡ്രൈവറോ ? ഇവിടെ വന്നിരി.”

അവൻ മുൻഡോർ തുറന്നു. കടന്നിരുന്നു. കാർ ഓടിത്തുടങ്ങി.

 

കായലോരത്തെ തെങ്ങിൻ തോപ്പിലെത്തി കാർ നിന്നു.

 

ഫരീദ ബോട്ട് കെട്ടിയിരിക്കുന്നിടത്തേക്ക് പോയി . പിന്നാലെ ബിഗ്ഷോപ്പറുമായി ശിവൻകുട്ടിയും. സുലൈമാൻ ഹാജിയുടെ ഹൗസ്ബോട്ടാണത്.

 

അവളെ കണ്ട സ്രാങ്ക് പൗലോസ് വിനയത്തോടെ നിന്നു.

 

“പൗലോസ് ചേട്ടാ ചൂണ്ട ബോട്ടിലില്ലെ?’

 

“ഉവ്വ”

 

“ന്നാ ചന്തേലോട്ട് ചെന്നോ. ഇപ്പഴാണേൽ നല്ല ചെത്തുകളുള കിട്ടും. അല്ലേൽ മത്തങ്ങനീരിൽ പഞ്ചസാര മോന്തേണ്ടി വരും. ആമാശയത്തിന് കേടാ.” അവൾ ഹാൻറബാഗ് തുറന്ന് അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് അയാൾക്ക് കൊടുത്തു

 

“വൈകീട്ടെത്തിയാ മതി”

 

“ഉവ്വ”

 

അയാൾ തെങ്ങിൻ തോപ്പിലൂടെ നടന്നു പോയി. ശിവൻകുട്ടി ബോട്ടിന്റെ എൻജിൻ റൂമിലേക്ക് കയറി.

 

ഫരീദ കാഴ്ചച്ചകൾ ആസ്വദിക്കാൻ തയ്യാറെടുത്ത് കിടക്കറയുടെ കിളിവാതിലിനടുത്ത് സ്ഥാനം പിടിച്ചു. തലയിണ ചാരിവെച്ചാൽ കിടന്നുകൊണ്ട കാഴ്ചച്ച കാണാം.

Leave a Reply

Your email address will not be published. Required fields are marked *