“എനിക്ക് അറിയുന്ന ആൾ ആണോ?”
“അതൊന്നും പറയില്ല, മതി മതി”
“എന്തായാലും ഒരു ദിവസം നീ എന്റെ മുന്നിൽ കൊണ്ടുവരുവല്ലോ അപ്പൊ കണ്ടോളാം” അവൾ പുഞ്ചിരിച്ചു.
കടലിൽ മുട്ടോളം വെള്ളത്തിൽ ഇറങ്ങിനിന്ന് പേപ്പർ കെട്ട് അവൻ നീട്ടിപ്പിടിച്ചു. ചില സത്യങ്ങൾ എന്നെന്നേക്കും മൂടിവെക്കേണ്ടതാണ്. ഈ അക്ഷരങ്ങൾ കടലിൽ അലിയുമ്പോൾ ഇവയെല്ലാം വീണ്ടും അവഗണിക്കാവുന്ന ചിന്തകൾ മാത്രമായി മാറുമായിരിക്കും. കരയുവാൻ കഴിയാത്തത് ഒരു വൈകല്യമായി അവന് തോന്നി. കാറ്റ് ആ കുറിപ്പുകൾ മുറുകെപ്പിടിച് കരയിലേക്ക് വലിച്ചു. നിറകണ്ണുകളുമായി അവൻ പിടിവിട്ടു, അവ ചിതറി. ഒടുവിൽ ആ കാർമേഘം പൊട്ടി മഴ തിമിർത്തു പെയ്തു. അതൊരു ചതിവായിപ്പോയി. തൻ കരഞ്ഞുവോ എന്ന് അവന് തന്നെ മനസ്സിലായില്ല. ആകെ ഒരു മരവിപ്പ്.
കുറച്ചു ദിവസം വീട്ടിൽനിന്നു മാറി നിൽക്കണമെന്നും പുതിയ പുതിയ ആളുകളെ കണ്ടുമുട്ടണമെന്നും അവൻ മനസ്സിൽ ഉറപ്പിച്ചു. ചേച്ചിയുടെ സ്ഥാനത്ത് പകരം ഒരാൾക്ക് ഇടം പിടിക്കാൻ സാധിക്കുമോ? അതിന്റെ ഉത്തരം അവന് വ്യക്തമായി അറിയാമായിരുന്നു എങ്കിലും മനസ്സിനെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിച്ചു.
കഴിഞ്ഞ രണ്ട് വര്ഷമായി ചേച്ചി അടുത്തൊരു പ്രൈവറ്റ് സ്കൂളിൽ താത്കാലിക അധ്യാപികയായിരുന്നു. സാരി ആയിരിന്നു അവിടുത്തെ യൂണിഫോം. വീട്ടിൽ അവൾ തിരികെ എത്തുമ്പോൾ അമ്മയും അച്ഛനും ഓഫീസിൽ ആയിരിക്കും. ബാലു ഏതെങ്കിലും പറമ്പിൽ ഫുട്ബാൾ കളിക്കുനിണ്ടാവും. അമ്മ വരും മുൻപ് ഒതുക്കാൻ അടുക്കളയിൽ ചില്ലറ പണികൾ ഉണ്ട്. അടുക്കളയിലെ ചൂട് അസഹനീയം ആണ്. അവൾ സാരി ഊരി കട്ടിലിൽ എറിഞ്ഞാണ് പണികൾ തുടങ്ങുക.